അനുബന്ധ വാര്ത്തകള്
- സ്വപ്നയുടെ ഫ്ലാറ്റിൽ ശിവശങ്കറുമായി 4 തവണ കൂടിക്കാഴ്ച നടത്തി, എല്ലാം നിയന്ത്രിയ്ക്കുന്നത് മാഡം: സന്ദീപ് നായരുടെ മൊഴി പുറത്ത്
- സ്വർണ്ണക്കടത്തിൽ പങ്കാളികളായത് 20 ഓളം ഹവാല സംഘങ്ങൾ, സ്വർണം വിൽക്കുന്നത് കൂടുതലും സംസ്ഥാനത്തിന് പുറത്ത്
- സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം: ജലീലിനെതിരെയും വിമർശനം
- തിരുവനന്തപുരം വിമാനത്താവളം വഴി സ്വപ്നയും കൂട്ടാളികളും സ്വർണ്ണം കടത്തിയത് 23 തവണ, 152 കിലോ വരെ ഭാരമുള്ള ബാഗുകൾ വന്നു
- സ്വർണ്ണക്കടത്ത് കേസ്: നയതന്ത്ര ബാഗ് അയക്കാൻ ഫൈസലിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ
ഫൈസൽ ഫരീദ് നൽകിയ അറ്റാഷെയുടെ കത്ത് വ്യാജം
സ്വർണ്ണം അടങ്ങിയ കള്ളക്കടത്ത് ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ വിമാനത്താവളത്തിലെ ജീവനക്കാരും എമിറേറ്റ്സ് ജീവനക്കാരും സഹായിച്ചിരിക്കാമെന്ന് കസ്റ്റംസ്.അതേ സമയം ബാഗേജ് അയക്കാൻ അറ്റാഷെ തന്നെ ചുമതലപ്പെടുത്തിയതായി കാണിച്ച് ഫൈസൽ ഫരീദ് ഹാജരാക്കിയ കത്ത് വ്യാജമാണെന്ന് കസ്റ്റംസ് കണ്ടെത്തി.
ഫൈസൽ ഫരീദ് ഹാജരാക്കിയ കത്തിൽ കോൺസുലേറ്റിന്‍റെ മുദ്രയോ അറ്റാഷെയുടെ ഒപ്പോ ഉണ്ടായിരുന്നില്ല.ഇക്കാര്യത്തിൽ എമിറേറ്റ്സ് ജീവനക്കാരുടെ മൊഴിയെടുക്കും.ആദ്യം എമിറേറ്റ്‍സിന്‍റെ തിരുവനന്തപുരം എയർപോർട്ട് മാനേജറുടെ മൊഴിയെടുക്കുമെന്നാണ് വിവരം. കൃത്യമായ യാതൊരു മുദ്രയും കത്തിൽ ഇല്ലെന്നിരിക്കെ ഇത് യുഎഇ കോൺസുലേറ്റിൽ നിന്നുള്ളതാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് ഉറപ്പിച്ചതെന്നും എങ്ങനെയാണ് ഈ ബാഗേജ് അയക്കാൻ ഫൈസൽ ഫരീദിന് അനുമതി നൽകിയത് എന്നുമാണ് അന്വേഷിക്കുക.
അതേസമയം എല്ലാ കടത്തും വ്യാജ കത്തുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കസ്റ്റംസ് കരുതുന്നില്ല.ഡിപ്ലോമാറ്റിക് ബാഗ് അയക്കാനുള്ള കൂട്ടത്തിലൂടെയും സ്വർണ്ണം കടത്തിയിട്ടുണ്ട് എന്ന് തന്നെയാണ് കസ്റ്റംസ് കരുതുന്നത്.ഇതിൽ കൃത്യമായ വ്യക്തത വരണമെങ്കിൽ അറ്റാഷെയുടെ മൊഴിയെടുക്കേണ്ടതായി വരും.