അനുബന്ധ വാര്‍ത്തകള്‍
- പൊങ്കാല ഇല്ലാതിരുന്നിട്ടും 28 ലോഡ് പൊങ്കാലമാലിന്യങ്ങള്! അഴിമതിയെന്ന് ബിജെപി
- തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ബിജെപി ഉപയോഗിച്ചത് കുഴല്‍പ്പണം? സുരേന്ദ്രന്റെ കള്ളി പൊളിയുന്നു
- പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവിനെതിരെ തെളിവ്
- നിയോജക മണ്ഡലത്തിലെ 50 സ്ഥലങ്ങളില്‍ കൊവിഡിനെ തുരത്താന്‍ ഹോമം നടത്തി ബിജെപി എംഎല്‍എ
- ലക്ഷദ്വീപ് വിഷയത്തില്‍ സിപിഐ, കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ് നേതാക്കള്‍ ലക്ഷ്യം വെക്കുന്നത് വര്‍ഗ്ഗീയ മുതലെടുപ്പ്: കുമ്മനം രാജശേഖരന്
400 കോടി ഫണ്ടിൽ ചിലവാക്കിയത് 156 കോടി മാത്രം, ബിജെപിയിൽ ഫണ്ട് തിരിമറി നടന്നെന്ന പരാതിയുമായി മുതിർന്ന നേതാക്കൾ
നിയമസഭാ തിരെഞ്ഞെടുപ്പിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. കേരളത്തിൽ തിരെഞ്ഞെടുപ്പിനായി കേന്ദ്രം നൽകിയതായി കരുതുന്ന 400 കോടിയോളം രൂപയിൽ എത്ര പണം വന്നു, എത്ര ചെലവഴിച്ചുവെന്ന കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
ലഭിച്ച തുകയിൽ 156 കോടി രൂപ മാത്രമാണ് ചിലവഴിച്ചതെന്നും എന്നാൽ ഇരട്ടിയോളം വരുന്ന ബാക്കി തുകയുടെ സാമ്പത്തിക തട്ടിപ്പില്‍ കേന്ദ്ര നേതൃത്വം അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തിരെഞ്ഞെടുപ്പ് പണം കൈകര്യം ചെയ്യാൻ ഫിനാന്‍സ് കമ്മിറ്റി രൂപീകരിക്കാതെ സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയും കേന്ദ്രമന്ത്രിയും അടങ്ങുന്ന അനൗദ്യോഗിക കൂട്ടായ്മയാണ് കേരളത്തിലേക്കുള്ള പണം ഏകോപിപ്പിച്ചതും ചെലവഴിച്ചതുമെന്നും പരാതിയില്‍ പറയുന്നു.