അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് വിദ്യാര്‍ത്ഥി കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ചു വീണിട്ടും ബസ് നിര്‍ത്താതെ പോയെന്ന് പരാതി
- പോപ്പുലർ ഫ്രണ്ട് ഹർത്താൽ: നാളത്തെ പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല
- കേരളത്തിലെ സ്കൂള്‍ സമയം എട്ടുമണി മുതല്‍ ഒരുമണി വരെ ആകുമോ? ഖാദര്‍ കമ്മറ്റിയുടെ നിര്‍ണായക റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു
- സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍; ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്
- തിരുവനന്തപുരം എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണു മരിച്ചു
ബാലരാമപുരത്തെ വാടകവീട്ടിൽ നിന്ന് 158 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു: 2 പേർ അറസ്റ്റിൽ
ബാലരാമപുരത്ത് 158 കോടി രൂപയുടെ ഹെറോയിൻ സിആർഐ പിടിച്ചെടുത്തു. വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 22 കിലോ ഹെറോയിനാണ് പിടികൂടിയത്. ആഫ്രിക്കയിൽ നിന്നും എത്തിച്ച ഹെറോയിനാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ രമേശ്,സന്തോഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു, ഹരാരെയിൽ നിന്നും ഹെറോയിൻ മുംബൈയിലെത്തിച്ച ശേഷം ട്രെയിനിൽ തിരുവനന്തപുരത്തേക്ക് എത്തിക്കുകയായിരുന്നു. ആർക്ക് വേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിടത്തിൻ്റെ മുകൾ നിലയിലെ മുറി വാടകയ്ക്ക് എടുത്ത് രണ്ട് മാസം മുൻപാണ് ഇവർ താംസം തുടങ്ങിയത്. നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ചെന്നൈ യൂണിറ്റിലെ സംഘമാണ് ബുധനാഴ്ച രാത്രിയോടെ ഇവരെ പിടികൂടിയത്.