അനുബന്ധ വാര്‍ത്തകള്‍
- മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എട്ടിന്റെ പണി; ജോലി തെറിക്കും, പരിശോധന സ്വകാര്യ ബസുകളിലേക്കും
- കാണിക്കവഞ്ചിയിലെ പണം അടിച്ചുമാറ്റിയ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്പെൻഷൻ
- ഒരാൾക്ക് മൂന്നു വോട്ടർ ഐ.ഡി.കാർഡ് : തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഉത്തരവ്
- ഗ്രൗണ്ടിലെ മോശം പെരുമാറ്റം, ഹസരങ്കയ്ക്ക് വിലക്കേർപ്പെടുത്തി ഐസിസി
- സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ ബസിലെ സംവരണ സീറ്റില്‍ നിന്ന് പുരുഷന്മാര് എഴുന്നേറ്റു കൊടുക്കണോ? ഇതാണ് നിയമം
മദ്യപാനം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: സംസ്ഥാനതെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാർക്കെതിരെ വീണ്ടും നടപടി. ആകെ 97 ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
ഇതു കൂടാതെ 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഏപ്രിൽ മാസം മാത്രം മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടർന്ന് 100 ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ 74 സ്ഥിരം ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്.
കെ.എസ്. ആർ.ടി. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കിയിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലായിരുന്നു നടപടി. 49 ഡ്രൈവർമാരും പരിശോധനയിൽ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ പരിശോധന നടന്നത്.
ഡ്യൂട്ടിക്കെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂവെന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.