അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിന് മുകളില്‍ ന്യൂനമര്‍ദ്ദപാത്തി; സംസ്ഥാനത്ത് അഞ്ചുദിവസം മഴ ശക്തമാകും
- സംസ്ഥാനത്ത് വൈറല്‍ ന്യുമോണിയ പടരുന്നു; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം
- സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
- കടുത്ത വരള്‍ച്ചയും അതിതീവ്ര മഴയും: കാലാവസ്ഥാ വ്യതിയാനം ഒരു ലക്ഷത്തിലധികം കര്‍ഷകരെ ബാധിച്ചെന്നും 350 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മുഖ്യമന്ത്രി
പി കെ ശശിക്കെതിരെ കടുത്ത നടപടിയുമായി സിപിഎം, തിരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി
പാലക്കാട് ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ സിപിഎമ്മില്‍ അച്ചടക്കനടപടി. പാര്‍ട്ടിയുടെ തിരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി കെ ശശിയെ നീക്കികൊണ്ടുള്ള തീരുമാനം ഞായറാഴ്ച ചേര്‍ന്ന സിപിഎം പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണുണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്.
ജില്ലാനേതൃത്വത്തിന്റെ തീരുമാനം സംസ്ഥാനനേതൃത്വം അംഗീകരിക്കുന്നതോടെ നടപടി നിലവില്‍ വരും. ഇത് മൂന്നാം തവണയാണ് പി കെ ശശിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുന്നത്. മണ്ണാര്‍കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പി കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സല്‍ കോളേജ് നിയമനത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.