അനുബന്ധ വാര്ത്തകള്
- നമസ്കാരത്തിന് പള്ളി അവിഭാജ്യമല്ലെന്ന വിധി പുനഃപരിശോധിക്കില്ല; അയോധ്യ കേസിൽ ഈ വിധി ബാധകമല്ലെന്നും സുപ്രീം കോടതി
- മിൽക്ക് മെയ്ഡ് വീട്ടിലുണ്ടാക്കാം സിംപിളായി !
- പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ കരകയറ്റാൻ എക്സൈസ് വകുപ്പിന്റെ എളിയ കാണിക്ക, ബ്രൂവറികൾ: പരിഹാസവുമായി അഡ്വ ജയശങ്കർ
- 5G സേവനം രാജ്യത്ത് ലഭ്യമാക്കാനൊരുങ്ങി റിലയൻസ് ജിയോ
- നടി അക്രമിക്കപ്പെട്ട കേസ്: ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അജു വർഗ്ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
‘ചക്കരക്കുളത്തിൽ‘ വീണ പ്രണയം; പുലിവാലുപിടിച്ച് സി പി എം പ്രാദേശിക നേതാവ്
പ്രാണയ സല്ലാപ സെൽഫികൾ മാറി അയച്ച് പിലിവാലുപിടിച്ചിരിക്കുകയാണ് സി പി എം പ്രാദേശിക നേതാക്കൾ. സി പി എം പ്രദേശിക നേതാവും ഡി വൈ എഫ് ഐ അംഗമായ യുവതിയും തമ്മിലുള്ള പ്രണയം വാട്സാപ്പിലൂടെ പ്രചരിച്ചതോടെ വിഷയത്തിൽ സി പി എം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇരുവരും തിരഞ്ഞെടുപ്പ് പ്രചരണത്തിനു പോകാതെ തെന്മല വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയപ്പോഴെടുത്ത ചിത്രങ്ങളാണ് അറിയാതെ പ്രാദേശിക നേതാവ് ‘ചക്കരക്കുളം‘ എന്ന വാട്ട്സാപ് ഗ്രൂപ്പിലേക്ക് അയച്ചത്. ചക്കര എന്നാണ് യുവതിയുടെ പേര് പ്രാദേശിക നേതാവ് സേവ് ചെയ്തിരുന്നത്. ഇതാണ് അബദ്ധം പറ്റാൻ കാരണം.
ചക്കരക്കുളം വാട്ട്സാപ് ഗ്രൂപ്പിലുണ്ടായിരുന്ന ചിലർ സംഭവം സി പി എം ജില്ല കമ്മറ്റിയെ വിവരം അറിയച്ചതോടെ ഇരുവരും കുടുങ്ങി. സംഭവം അന്വേഷിക്കുന്നതിനായി രണ്ടംഗ അന്വേഷണ കമ്മീഷനെ പാർട്ടി നിയോഗിച്ചതായാണ് റിപ്പോർട്ടുകൾ. അതേ സമയം ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.