അനുബന്ധ വാര്‍ത്തകള്‍
- സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ മലകയറാൻ സ്ത്രീകളും; തുലാമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും, പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ നീക്കങ്ങൾ കരുതലോടെയാകണമെന്ന് സർക്കാർ
- റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയെപ്പോലും പമ്പയിലേക്ക് കടത്തിവിടുന്നില്ല, തടയുന്നത് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ; വിശ്വാസം സംരക്ഷിക്കാൻ പാടുപെട്ട് പ്രായമായ സ്ത്രീകളുടെ ഉപരോധം
- തിരിച്ചടിച്ച് സർക്കാർ, കോൺഗ്രസ് വെട്ടിൽ; സരിതയുടെ ബലാത്സംഗ പരാതി ചെറിയ കാര്യമല്ല
- ശബരിമല ക്ഷേത്രത്തോട് ആത്മാർത്ഥമായ വിശ്വാസമുള്ള ആളാണെങ്കിൽ കണ്ണൂരിലെ യുവതി മല ചവിട്ടില്ലെന്ന് എ പദ്മകുമാർ
- രേഷ്മ നിശാന്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണ ഉണ്ടായേക്കാം; വീറും വാശിയും തീർക്കാനുള്ള സ്ഥലമല്ല ശബരിമല: കെ സുധാകരന്
'സുപ്രീംകോടതി വിധി മറികടക്കാൻ നിയമ നിർമാണമില്ല, വിശ്വാസികളെ ആരും തടയരുത്, ക്രമസമാധാന പ്രശ്നങ്ങൾ വളരെ ശക്തമായി തന്നെ നേരിടും': മുഖ്യമന്ത്രി
'സുപ്രീംകോടതി വിധി മറികടക്കാൻ നിയമ നിർമാണമില്ല, വിശ്വാസികളെ ആരും തടയരുത്, ക്രമസമാധാന പ്രശ്നങ്ങൾ വളരെ ശക്തമായി തന്നെ നേരിടും': മുഖ്യമന്ത്രി
ശബരിമല യുവതീ പ്രവേശത്തിൽ സുപ്രീംകോടതി വിധി മറികടക്കാൻ നിയമ നിർമാണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. വിശ്വാസികളെ ആരും തടയരുത്. ക്രമസമാധാന പ്രശ്നങ്ങൾ വളരെ ശക്തമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനായി ഉപദേശക സമിതി രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സമിതിയിലെ അംഗങ്ങളായിരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
യുവ സംരഭകന് എന്ന നിലയില്‍ ബൈജൂസ് ലേണിംഗ് ആപ്പിന്റെ ബൈജുവിനെയും ഉള്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും അംഗമാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുമെന്നും മന്ത്രിസഭയുടെ അംഗീകാരത്തോട മാത്രമായിരിക്കും എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.