അനുബന്ധ വാര്‍ത്തകള്‍
- കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്
- ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
- തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി
- തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍
- WhatsApp Hacking പരിചയമുള്ള നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു: തട്ടിപ്പിന്റെ രീതിയിങ്ങനെ
ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു
തിരുവനന്തപുരം: സംസ്ഥാന അതിർത്തിയോടു ചേർന്നു.കന്യകമാരി ജില്ലയിലെ അരുമന മഞ്ഞാലുംമൂട്ടിന് സമീപം ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു. അരുമന മലമാരി ചിറക്കര ഭാസ്‌കരാലയത്തിൽ നാരായണൻ നായരുടെ ഭാര്യ ആശാ ലതയുടെ (55) മാലയാണ് കവർന്നത്.
കഴിഞ്ഞ ദിവസം രാവിലെ മാർത്താണ്ഡം വെട്ടുവന്നിയിലെ സ്കൂളിലേക്ക് പോകാനായി ബസ് കയറാൻ നടന്നു പോകുമ്പോഴാണ് സംഭവം. ബൈക്കിൽ അടുത്തെത്തി ആശാ ലതയെ കൈകൊണ്ട് ബലമായി അടിച്ചശേഷമാണ് മാല കവർന്ന അക്രമി സ്ഥലം വിട്ടത്. ഇയാൾ ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
ആക്രമണത്തിൽ താഴെവീണ് പരിക്കേറ്റ ആശാ ലതയെ നാട്ടുകാർ അരുമന സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അരുമന പോലീസ് അന്വേഷണം ആരംഭിച്ചു.