അനുബന്ധ വാര്‍ത്തകള്‍
- ബാബു മലയിടുക്കില്‍ തുടരുന്നു; ആരോഗ്യനില തൃപ്തികരം
- ഡാന്‍സ് ബാറില്‍ കൂറ്റന്‍ കണ്ണാടി, സംശയം തോന്നി പൊലീസ് അത് തകര്‍ത്തു; കണ്ണാടിക്ക് പിന്നിലെ രഹസ്യ അറയില്‍ നിന്ന് പുറത്തിറക്കിയത് 17 യുവതികളെ
- അഫ്ഗാനിൽ നിന്നും അമേരിക്ക സേനാ പിന്മാറ്റം കോടികളുടെ ആയുധങ്ങൾ നശിപ്പിച്ചതിന് ശേഷം
- ഓപ്പറേഷൻ ദേവീശക്തി: അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ദൗത്യത്തിന് പേരിട്ട് കേന്ദ്രം
- രാത്രിയോടെ ടൗട്ടോ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് റിപ്പോർട്ടുകൾ
മലകയറ്റം പകുതി വഴിയില്‍ ഉപേക്ഷിച്ച് കൂട്ടുകാര്‍ മടങ്ങി, ബാബു കുത്തനെയുള്ള മല വീണ്ടും കയറി; ഒടുവില്‍ അപകടം
മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ തീവ്ര ദൗത്യം തുടരുകയാണ്. ചെറാട് എലിച്ചിരം കൂര്‍മ്പാച്ചിമലയില്‍ കാല്‍വഴുതിവീണ് മലയിടുക്കില്‍ ബാബു കുടുങ്ങിയത് തിങ്കളാഴ്ച വൈകീട്ടാണ്. ബാബു മലയിടുക്കില്‍ തുടരാന്‍ തുടങ്ങിയിട്ട് 41 മണിക്കൂര്‍ പിന്നിട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്പാച്ചിമല കയറാന്‍ പോയത്. പകുതിവഴി കയറിയപ്പോള്‍ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടര്‍ന്നു. മലയുടെ മുകള്‍ത്തട്ടില്‍നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ഇയാള്‍ കുടുങ്ങിയത്. മുകളില്‍നിന്നും താഴെനിന്നും നോക്കിയാല്‍ കാണാനാവില്ല. തിങ്കളാഴ്ച രാത്രി ഏഴരവരെയും ബാബു മൊബൈല്‍ ഫോണില്‍നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് ഫോണ്‍ബന്ധം നിലച്ചു.തിങ്കളാഴ്ച രാത്രി അഗ്നിരക്ഷാസേനയും മറ്റും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ഇരുട്ട് തടസ്സമായി.