അനുബന്ധ വാര്‍ത്തകള്‍
- അന്വേഷണസംഘം ദിലീപിന്റെ അറസ്റ്റിലേക്ക്? ഇന്ന് ജാമ്യം നിഷേധിച്ചാല്‍ ജനപ്രിയന് കുരുക്ക്
- നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി
- മമ്മൂട്ടിയും ദിലീപും ഒന്നിച്ച്, ആരാധകര്‍ ആവേശത്തില്‍; എന്നിട്ടും തിയറ്ററുകളില്‍ വന്‍ പരാജയമായ ചിത്രം
- ദിലീപിന് ഇന്ന് നിര്‍ണായകം; എന്ത് ചോദിക്കുമെന്ന് പിടിയില്ല, ചോദ്യങ്ങള്‍ ആ രണ്ട് കവറുകളിലെ തെളിവുകളെ അടിസ്ഥാനമാക്കി
- സർക്കാരിന്റെ അപേക്ഷയിൽ വിചാരണ നീട്ടാനാവില്ല, കോടതി പറയട്ടെ: സുപ്രീം കോടതി
2017 ന് ശേഷം ആ ഫോണുകള്‍ ദിലീപ് മാറ്റി; അന്വേഷണസംഘം ചോദിച്ചിട്ടും ഫോണ്‍ കൊടുക്കാതെ നടന്, ഒളിച്ചുകളി തുടരുന്നു
നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള ദിലീപ് അന്വേഷണസംഘവുമായി ഒളിച്ചുകളി തുടരുന്നു. 2017 ലാണ് ഗൂഢാലോചന നടന്നതെന്നാണ് ആരോപണം. അന്ന് ഉപയോഗിച്ചിരുന്ന ഫോണുകള്‍ വധ ഗൂഢാലോചന കേസ് വന്നതിന് ശേഷം മാറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ദിലീപ് അടക്കമുള്ള പ്രതികളോട് ഈ ഫോണുകള്‍ ബുധനാഴ്ച ഉച്ചക്ക് 2.30നകം ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഫോണ്‍ ഹാജാരാക്കിയിട്ടില്ല. പകരം ഇത്തരത്തില്‍ ഒരു കാര്യം ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ചിന് നിയമപരമായ ഒരു അധികാരവും ഇല്ലെന്നും ഗൂഢാലോചന നടന്ന കാലവും ഈ ഫോണുകളും തമ്മില്‍ ബന്ധമില്ലെന്നാണ് പ്രതികളുടെ വാദം.
നടിയെ ആക്രമിച്ച കേസ് വന്നപ്പോള്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും അതിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടടക്കം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. അതിന് ശേഷം താന്‍ ഉപയോഗിച്ച ഫോണുകള്‍ക്ക് കേസുമായി ബന്ധമില്ലെന്നാണ് ദിലീപിന്റെ വാദം.