അനുബന്ധ വാര്‍ത്തകള്‍
- സുന്നി പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ; ഉടൻ സുപ്രീം കോടതിയെ സമീപിക്കും
- ശബരിമല സ്ത്രീ പ്രവേശനം: ഓർഡിനൻസ് കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് തുഷാര്‍
- ‘ശബരിമല വിഷയം ആളിക്കത്തിക്കണം, കേരളത്തിൽ മോദി തരംഗം ഉണ്ടാക്കണം‘- ഹിന്ദു വികാരം വോട്ടാക്കി മാറ്റാൻ അമിത് ഷായുടെ നിർദേശം
- ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്ന നിലപാടെടുക്കില്ല: എം സ്വരാജ്
- ക്രൂഡ് ഓയിലിന്റെ വിലവർധനവിൽ തട്ടിത്തടഞ്ഞ് രൂപ വീണ്ടും കൂപ്പുകുത്തുന്നു
സന്നിധാനത്ത് സ്ത്രീകൾക്കായി കൂടുതൽ സൌകര്യങ്ങൾ ഉണ്ടാവില്ല; പതിനെട്ടാം പടിയിൽ വനിതാ പൊലീസുകാരെ നിയോഗിക്കില്ലെന്ന് എ പദ്മകുമാർ
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾക്കായി കൂടുതൽ സൌകര്യങ്ങൾ ഉണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ എ പദ്മകുമാർ. നിലവിലെ സൌകര്യത്തിൽ തന്നെ മുൻപും സ്ത്രീകൾ വന്നിട്ടുണ്ട്. പതിനെട്ടാം പടിയിൽ വനിതാ പൊലീസുകാരെ വിന്യസിക്കാൻ തീരുമനിച്ചിട്ടില്ല. തുടർ നടപടികൾ ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് ചെയ്യും എന്നും പദ്മകമാർ വ്യക്തമാക്കി.
ശബരിമലയിൽ പോകാൻ തയ്യാറെടുക്കുന്ന സ്ത്രീകളെ ബി ജെ പി തടയില്ല എന്ന് കഴിഞ്ഞ ദിവസം ബി ജെ പി നേതാവ് എം ടി രമേശ് നിലപാട് വ്യക്തമാക്കിയിരുന്നു. ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന സ്ത്രീകൾ ആരും ശബരിമലയിൽ പോകുമെന്ന് കരുന്നില്ല എന്നായിരുന്നു എം ടി രമേശിന്റെ പ്രതികരണം.
അതേ സമയം സുപ്രീം കോടതിയുടെ വിധിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന റോഡ് ഉപരോധത്തിൽ സമരക്കാർ വാഹനങ്ങൾ കടത്തിവിടാതെ വന്നപ്പോൾ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.