അനുബന്ധ വാര്‍ത്തകള്‍
- സിനിമയിലും ഹര്ഭജന് സിംഗ് ക്രിക്കറ്റ് താരം, സൗഹൃദത്തിന്റെ കഥയുമായി 'ഫ്രണ്ട്ഷിപ്പ്' വരുന്നു
- അശ്വിൻ ഇതിഹാസം തന്നെ, അതിൽ ആർക്കും സംശയം വേണ്ട: ഹർഭജൻ സിങ്
- എഴുതിത്തള്ളാനാകില്ല അവൻ തിരിച്ചുവരും, സഞ്ജുവിന് പിന്തുണയുമായി ഹർഭജൻ
- ക്യാപ്റ്റൻസി കോലിക്ക് സമ്മർദ്ദം നൽകുന്നില്ല: പിന്തുണയുമായി ഇന്ത്യൻ താരം
- ഹർഭജൻ ഐപിഎൽ 13ആം സീസണിന്റെ ഭാഗമാകും, പക്ഷേ ചെന്നൈയ്ക്കൊപ്പമല്ല !
IPL: 699 ദിവസങ്ങള്‍ക്ക് ശേഷം ഹര്ഭജന് സിങ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ ആവേശം പകരുന്ന കാഴ്ചയായിരുന്നു ഐപിഎല്ലില്‍ ഇന്നലെ കണ്ടത്. ഇന്ത്യയുടെ മുതിര്‍ന്ന ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു. 699 ദിവസങ്ങള്‍ക്ക് ശേഷമാണ് ഹര്ഭജന് ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് മത്സരത്തിനായി കളത്തിലിറങ്ങിയത്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിലാണ് കൊല്‍ക്കത്തയ്ക്കായി ഹര്ഭജന് കളത്തിലിറങ്ങിയത്. 2019 മേയ് 12 നായിരുന്നു ഹര്ഭജന് അവസാനമായി ഒരു പ്രൊഫഷണല്‍ മത്സരം കളിച്ചത്. 2019 ലെ ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയായിരുന്നു അത്.
ഹൈദരബാദിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കായി ആദ്യ ഓവര്‍ എറിയാനുള്ള അവസരം ഹര്ഭജന് ലഭിച്ചു. എന്നാല്‍, ഒരു ഓവര്‍ മാത്രമാണ് പാജി ഈ മത്സരത്തില്‍ എറിഞ്ഞത്. എട്ട് റണ്‍സ് വിട്ടുകൊടുത്ത ഹര്ഭജന് വിക്കറ്റൊന്നും ലഭിച്ചില്ല.
കഴിഞ്ഞ രണ്ട് സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിച്ചിരുന്ന ഹര്‍ഭജനെ ഇത്തവണ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കുകയായിരുന്നു. ഐപിഎല്ലില്‍ 160 മത്സരങ്ങളില്‍ നിന്നായി 150 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് ഹര്ഭജന്.