അനുബന്ധ വാര്‍ത്തകള്‍
- ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ അയ്യപ്പഭക്തന്റെ അംഗീകാരമില്ലാത്ത ഒരു എം എല്‍ എയും നിയമസഭയുടെ പടിചവിട്ടില്ല: കെ പി ശശികല
- ശമ്പളം ചോദിച്ചതിന് 16കാരിയായ വീട്ടു ജോലിക്കാരിയെ വെട്ടിനുറുക്കി ഓടയിൽ തള്ളി
- രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി
- വിറക് ശേഖരിക്കാൻ പോയ വൃദ്ധനെ വാനരസംഘം കല്ലെറിഞ്ഞ് കൊന്നു
- ശബരിമല: സഹചര്യങ്ങൾ നിയന്ത്രണവിധേയം, നല്ല യുവതികൾക്ക് ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് ജില്ലാ കളക്ടർ
55 കിലോമീറ്റർ ദൂരം: ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപാലം തുറക്കാനൊരുങ്ങുന്നു
ബേയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപലം യത്രക്കായി തുറന്നുകൊടുക്കാനൊരുങ്ങി ചൈന. ചൈനയും ഹോങ്കോങും തമ്മിൽ ബന്ധിപ്പിക്കുന്ന 55 കിലോമീറ്റർ ദൂരമുള്ള കടൽപാലമാണ് പൂർണ സജ്ജമായി യാത്രക്കാരെ കാത്തിരിക്കുന്നത്.
ഈ മാസം 24ന് ഗതാഗതത്തിനായി പാലം തുറന്നുകൊടുക്കും. പേൾ റിവർ മേഖലയിൽ നിന്നും ഹോങ്കോങ്-സുഹായ്-മക്കാവു എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് കടൽപാലം പണിതിരിക്കുന്നത്. പാലം തുറക്കുന്നതോടെ ഹോങ്കോങ്-സുഹായ് യാത്രാ സമയം മുന്ന് മണിക്കൂറിൽ നിന്നും 30 മിനിറ്റായി കുറയും.
2009ലാണ് ചൈന പാലത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. 2000 കോടി ഡോളർ ചിലവിട്ട് ഒൻപത് വർഷം കൊണ്ടാണ് പാലം പണി പൂർത്തിയാക്കിയത്.