അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയിൽ പോയിട്ടുണ്ട്, തന്ത്രി കുടുംബത്തിലെ പെൺകുട്ടികളും പോയിട്ടുണ്ട്, അന്ന് തന്ത്രി ക്ഷേത്രം അടച്ചിട്ടില്ല; രഹസ്യം സൂക്ഷിച്ചത് തന്ത്രിയോടുള്ള ബഹുമാനം കൊണ്ടെന്ന് ലക്ഷ്മി രാജീവ്
- വിറക് ശേഖരിക്കാൻ പോയ വൃദ്ധനെ വാനരസംഘം കല്ലെറിഞ്ഞ് കൊന്നു
- ശബരിമല: സഹചര്യങ്ങൾ നിയന്ത്രണവിധേയം, നല്ല യുവതികൾക്ക് ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് ജില്ലാ കളക്ടർ
- ശബരിമല സ്ത്രീപ്രവേശനം: വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതുതന്നെയെന്ന് രജനീകാന്ത്
- ശബരിമല സ്ത്രീപ്രവേശനത്തിൽ ഇതര രാഷ്ട്രീയക്കാർ കപടനാടകം കളിക്കുന്നു, കേന്ദ്രസർക്കാർ ഉത്തരവ് ഇവർ വായിക്കണം: ബിജിബാൽ
രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിൽ അക്രമുണ്ടാക്കാൻ ശ്രമിക്കുയും പൊലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പെരിഗണിക്കുന്നത് കോടതി മാറ്റിവച്ചു . പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷ്യം മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി
ബുധനാഴ്ചയാണ് സന്നിധാനത്തുനിന്നും രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റു ചെയ്തത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തിട്ടുള്ളത്.
ശബരിമലയിൽ സ്ത്രീപ്രവേശനം അനിവദിച്ചുകൊണ്ടുള്ള വിധി വന്നതിനു പിന്നാലെ ചാനൽ ചർച്ചകളിലൂടെയും സാമുഹ്യ മാധ്യമങ്ങൾ വഴിയും പരസ്യമായി അക്രമങ്ങൾക്ക് രാഹുൽ ഈശ്വർ ആഹ്വാനം ചെയ്തിരുന്നു. നിലവിൽ കൊട്ടാരക്കര സബ്‌ജെയിലിൽ റിമാൻഡിലാണ് രാഹുൽ ഈശ്വറും സംഘവും.