അനുബന്ധ വാര്‍ത്തകള്‍
- റഷ്യ- യുക്രെയ്‌ൻ സംഘർഷത്തിൽ അയവ്: 1736 പോയന്റ് തിരിച്ച് പിടിച്ച് സെൻസെക്സ്
- യുദ്ധഭീഷണി: ഇന്ത്യക്കാർ യുക്രൈൻ വിടണമെന്ന് നിർദേശം
- യുദ്ധഭീതിയിൽ യൂറോപ്പ്, എണ്ണവില സർവകാല റെക്കോർഡിൽ: കുരുതിക്കളമായി ഓഹരിവിപണി
- ഉക്രൈനില്‍ സൈന്യത്തെ വിന്യസിച്ച് റഷ്യയോട് എതിരുന്നത് മണ്ടത്തരമാണെന്ന് കൂടുതല്‍ അമേരിക്കക്കാരും വിശ്വസിക്കുന്നതായി സര്‍വേ
- യുക്രെയിൻ-റഷ്യ യുദ്ധഭീതിയിൽ ജാഗ്രതയോടെ വിപണി: സ്വർണം ഇനിയും മുന്നേറാൻ സാധ്യത
ചർച്ചകൾക്ക് തയ്യാർ: അതിർത്തിയിൽ നിന്നും റഷ്യ സൈന്യത്തെ പിൻവലിക്കുന്നു
ഒരു മാസത്തിലേറെയായി യുക്രെയ്‌ൻ അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷാന്തരീക്ഷത്തിന് അയവ്. യുക്രെയ്‌ൻ അതിർത്തിയിലുള്ള റഷ്യൻ സൈന്യത്തെ പിൻവലിക്കുകയാണെന്ന സൂചനയാണ് റഷ്യ നൽകുന്നത്.
അതിർത്തി കടന്ന് റഷ്യ ഉക്രൈനെ ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്കയും ബ്രിട്ടനും ലോകരാജ്യങ്ങൾക്ക് ഇന്ന് പുലർച്ചെ വരെ നൽകിയിരുന്നത്. ആക്രമണം ഉണ്ടാവുന്ന സാഹചര്യത്തിൽ നാറ്റോ സഖ്യവും ഉക്രൈന് സഹായം നൽകാനായി സജ്ജമായിരുന്നു.
സ്ഥിതിഗതികൾ വഷളാകുന്നത് കണക്കിലെടുത്ത് യുക്രെയിനിൽ തുടരുന്ന ഇന്ത്യക്കാരോട് തിരിച്ചെത്താൻ എംബസി അധികൃതർ ആവശ്യപ്പെട്ടിരുന്നു.