അനുബന്ധ വാര്‍ത്തകള്‍
- അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്
- വെടിനിര്‍ത്തല്‍ ധാരണ: അമേരിക്ക വഹിച്ച പങ്കിനെ അംഗീകരിക്കുന്നുവെന്ന് പാക്കിസ്ഥാന്
- Donald Trump: ഇന്ത്യ - പാക്കിസ്ഥാന് വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ
- India vs Pakistan: സ്വസ്ഥം, ശാന്തം; വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് പാക്കിസ്ഥാന്
- പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം
കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ
കാശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള നിലപാട്.
external affairs
കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ഇന്ത്യ. വിദേശകാര്യ വക്താവ് റണ്‍ധീര്‍ ജയ് സോളാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. കാശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള നിലപാട്. ആ നിലപാടില്‍ മാറ്റമില്ല. കാശ്മീര്‍ സംബന്ധിച്ച് പാക്കിസ്ഥാനുമായി ഒരേ ഒരു പ്രശ്നം അവര്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കുക എന്നതാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
കൂടാതെ പാകിസ്ഥാന് അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളിലൂടെ സിന്ധു നദീജല കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന് അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാര്‍ ഉടമ്പടി നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ വെടിനിര്‍ത്തലിനുള്ള ആഹ്വാനം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നാണ് ആദ്യം വന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് പാക്കിസ്ഥാന് ഹൈക്കമ്മീഷനില്‍ നിന്ന് മെയ് 10ന് ഉച്ചയ്ക്ക് 12:30 ആണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയത്തിന് ഫോണ്‍ കോള്‍ വരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.