അനുബന്ധ വാര്‍ത്തകള്‍
- Fuel Price India : ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ, 2 രൂപ വരെ ഇനിയും കൂടും
- രാജ്യത്ത് വീണ്ടും ഇന്ധനവില ഉയര്‍ന്നു; 10 ദിവസത്തിനുള്ളില്‍ നാലാമത്തെ വര്‍ധനവ്
- രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു; ഒരു മാസത്തിനിടെ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത് മൂന്നാം തവണ
- രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു; പുതിയ നിരക്ക് രാവിലെ മുതല്‍ പ്രാബല്യത്തില്‍
- ഇന്ധന വില വര്‍ധനവ്: ഗിഗ് വര്‍ക്കേഴ്സ് യൂണിയന് 5 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു
എണ്ണവില കൂടിയത് തിരിച്ചടി, കാലാവസ്ഥയും വില്ലനാകാം, പണപ്പെരുപ്പം രൂക്ഷമായേക്കുമെന്ന് ധനമന്ത്രാലയം
രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാമെന്ന സൂചന നല്കി കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോര്‍ട്ട്. മൊത്തവിപണിയിലെ വിലക്കയറ്റത്തീന്റെ വര്‍ധന ചില്ലറ വിപണിയിലേക്കും പടരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ക്രൂഡോയില്‍ വിലവര്‍ധനവിന്റെ ഭാരം എണ്ണകമ്പനികള്‍ സാധാരണക്കാരില്‍ എത്തിക്കാതിരുന്നതിനാല്‍ ഏപ്രിലില്‍ വന്‍ തോതില്‍ ചില്ലറ വിപണിയിലെ നിരക്ക് ഉയര്‍ന്നിരുന്നില്ല.
എന്നാല്‍ മെയ് മാസത്തില്‍ പെട്രോള്‍,ഡീസല്‍ വില കൂടിയതോടെ ഭക്ഷ്യവസ്തുക്കള്‍,ഊര്‍ജം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ ചെലവ് ഉയര്‍ത്തിയിട്ടുണ്ട്. മൊത്തവിപണിയിലെ ഇടപാടുകള്‍ക്ക് ദീര്‍ഘനാള്‍ ചെലവേറിയാല്‍ അതിന്റെ ഭാരം ചില്ലറവിപണിയില് പ്രതിഫലിക്കും. ഇതിനൊപ്പം എല്‍നിനോ പ്രതിഭാസം മൂലം കാലവര്‍ഷം കുറയുന്ന സ്ഥിതി വരികയും രാജ്യാന്തര പ്രതിസന്ധി തുടരുകയും ചെയ്താല്‍ അത് ഭക്ഷ്യവിലക്കയറ്റത്തിലേക്ക് നയിക്കുമെന്നും ധനമന്ത്രാലയം പറയുന്നു.