അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പ് ആവേശം പരിധിവിട്ടു, കയ്യാങ്കളിയിൽ അവസാനിക്കാതെ കണ്ണൂരിൽ 3 പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം
- തോൽവി സഹിക്കാനാകാതെ ഫ്രാൻസിൽ ആരാധകർ തെരുവിലിറങ്ങി, സംഘർഷം
- ലോകകപ്പുമായി മേശപ്പുറത്ത് ചാടിക്കയറി മെസ്സിയുടെ ആഘോഷം, മതിമറന്ന് സഹതാരങ്ങളും
- 'അര്‍ജന്റീനയുടെ തോല്‍വി ആദ്യ മുതലേ പ്രവചിച്ചവരോട്'; നടന് അശ്വിന്റെ കുറിപ്പ്
- 'ലോകകപ്പ് അര്‍ജന്റീനയിലെക്ക് കൊണ്ടുവന്ന രാജാവിന്റെ കഥ'; സന്തോഷം പങ്കുവെച്ച് സംവിധായകന് സാജിദ് യാഹിയ
ചാമ്പ്യൻ ടീമിൻ്റെ ഭാഗമായി തുടരും, വിരമിക്കാൻ ഇല്ലെന്ന് മെസ്സി
ലോകകിരീടവിജയത്തിളക്കത്തിൽ നിൽക്കെ ഉടനെയൊന്നും അർജൻ്റീനൻ കുപ്പായത്തിനോട് വിട പറയില്ലെന്ന് ഇതിഹാസതാരം ലയണൽ മെസ്സി. അടുത്ത ലോകകപ്പിലും മെസ്സിക്ക് ടീമിൽ ഇടമുണ്ടെന്ന് കോച്ച് ലയണൽ സ്കലോണിയും വ്യക്തമാക്കി.2014 ലോകകപ്പ് പരാജയത്തിന് പിന്നാലെ 2 കോപ്പ അമേരിക്ക ഫൈനലുകളിലും പരാജയപ്പെട്ടതോടെ മെസ്സി വിടവാങ്ങൽ പ്രഖ്യാപിച്ചിരുന്നു.
തന്നെ കൊണ്ട് ആവുന്നതെല്ലാം അർജൻ്റീനയ്ക്കായി താൻ ചെയ്തുവെന്നും എന്നിട്ടും ഒരു കിരീടം ടീമിന് നേടികൊടുക്കാനായില്ലെന്നും മെസ്സി അന്ന് പറഞ്ഞിരുന്നു. പിന്നീട് കളിക്കളത്തിൽ തിരികെയെത്തിയാണ് 28 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കോപ്പ അമേരിക്ക കിരീടവും 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പും മെസ്സി അർജൻ്റീനയ്ക്ക് നേടികൊടുത്തത്. കരിയറിൻ്റെ പൂർണതയിൽ നെഞ്ചിൽ ചേർത്തുവെച്ച ജേഴ്സി ഊരാൻ തയ്യാറല്ലെന്നാണ് മെസ്സി വ്യക്തമാക്കിയത്.
അടുത്ത ലോകകപ്പെത്തുമ്പോൾ മെസ്സിക്ക് 39 വയസാകും. എങ്കിലും മെസ്സിയുടെ ഇടം മറ്റാർക്കും നൽകില്ലെന്ന് ലയണൽ സ്കലോണി വ്യക്തമാക്കുന്നു. ഖത്തർ ലോകകപ്പിൽ ടൂർണമെൻ്റിലെ താരമെന്ന നേട്ടത്തിനൊപ്പം ലോകകിരീടം കൂടി സ്വന്തമാക്കിയാണ് മെസ്സിയുടെ മടക്കം. ലോകകപ്പ് ടൂർണമെൻ്റിലെ എല്ലാ ഘട്ടത്തിലും ഗോൾ കണ്ടെത്തുന്ന താരമെന്ന നേട്ടം കൂടി ഇന്നലെ മെസ്സി സ്വന്തമാക്കിയിരുന്നു.