ഇന്ത്യന്‍ റുപ്പിക്ക് സംസ്ഥാന അവാര്‍ഡ് - വായനക്കാര്‍ക്ക് വിലയിരുത്താം

PRO
PRO
ഷഹബാസ് അമന്‍ എന്ന ഗസല്‍ ഗായകനാണ് ഇന്ത്യന്‍ റുപ്പിയുടെ സംഗീതം. ചിത്രം കാണുന്നവരെല്ലാം മയങ്ങിപ്പോകുന്നത് ‘ഈ പുഴയും സന്ധ്യകളും..’ എന്ന ഗാനത്തിലാണ്. എന്തൊരു ശാന്തതയാണ് ആ ഗാനത്തിന്. എന്ത് സ്വാസ്ഥ്യമാണ് അത് പകരുന്നത്. ആ ഗാനരംഗത്തിന്‍റെ സുഖം അനുഭവിക്കാന്‍ വേണ്ടിമാത്രം ഇന്ത്യന്‍ റുപ്പി പലതവണ കാണാം.

അട്ടഹാസമോ ആഹ്ലാദഘോഷമോ ഒന്നും ഈ സിനിമയിലില്ല. ഒരു ചെറിയ ചിത്രം. പറയുന്നത് ഒരു വലിയ വിഷയവും. എനിക്കിപ്പോള്‍ അമിതാവേശവും ആക്രമണവും ഓട്ടപ്പാച്ചിലുമൊക്കെയുള്ള ചിത്രങ്ങള്‍ ഇഷ്ടമല്ല. മനസ് ശാന്തതയാഗ്രഹിക്കുന്നതുതന്നെ കാരണം. എന്നാല്‍ സ്നേഹവീട് പോലെയുള്ള ചെയ്തുകൂട്ടലുകളോട് പൂര്‍ണമായും യോജിക്കാനും വയ്യ.

മലയാളം, തമിഴ് സിനിമകളിലെ ആക്രമണ വാസനകള്‍ കണ്ട് മനസുമടുത്ത് ഇപ്പോള്‍ കൂടുതലും കാണുന്നത് ഹിന്ദി സിനിമകളാണ്. ‘സിന്ദഗി ന മിലേഗി ദൊബാര’ പോലെയുള്ള ചെറിയ സിനിമകളുടെ ആശ്വാസത്തില്‍ ഒതുങ്ങിക്കൂടുന്നു. ഒരു കിംഗ് ആന്‍റ് കമ്മീഷണര്‍ കാണാനുള്ള കരുത്ത് ഈ ശരീരത്തിനോ മനസിനോ ഇല്ലെന്നുതോന്നുന്നു.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
ഇന്ത്യന്‍ റുപ്പിയില്‍ ഒരു സമയത്ത് കാണാനിഷ്ടമുള്ള രണ്ടുപേരെ കണ്ടു. ആസിഫ് അലിയും ഫഹദ് ഫാസിലും. അതിഥി താരങ്ങളാണ്. എസ് കുമാറിന്‍റെ ചന്തമുള്ള ദൃശ്യങ്ങള്‍ മനസില്‍ പതിഞ്ഞുവിടരുന്നു. നല്ല സിനിമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ റുപ്പിയെ തഴഞ്ഞ് മുന്നോട്ടുപോകാനാവില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :