ഇന്ത്യന്‍ റുപ്പിക്ക് സംസ്ഥാന അവാര്‍ഡ് - വായനക്കാര്‍ക്ക് വിലയിരുത്താം

PRO
PRO
രഞ്ജിത്തിന്‍റെ ഓരോ സിനിമയും ഓരോ മുന്നേറ്റങ്ങളാണ്. കൈയൊപ്പില്‍ നിന്ന് പാലേരിയിലേക്ക്. അവിടെനിന്ന് പ്രാഞ്ചിയിലേക്ക്. ഇപ്പോള്‍ ഇന്ത്യന്‍ റുപ്പിയിലേക്ക്. കഥ പറച്ചിലിന്‍റെ പുതിയ തലങ്ങള്‍ കണ്ടെത്താനുള്ള പരീക്ഷണയാത്രകള്‍. യഥാര്‍ത്ഥത്തില്‍ കഥയല്ല. ഒരു വിഷയമാണ്. പണത്തിനോട് ആര്‍ത്തിപൂണ്ട് നമ്മുടെ യുവത്വം ചെന്നുചാടുന്ന അപകടസന്ധികള്‍ കാട്ടിത്തരികയാ‍ണ്.

ഇന്ത്യന്‍ റുപ്പിയിലെ നായിക റിമ കല്ലിങ്കലാണ്. ബീന എന്ന കഥാപാത്രം. അവള്‍ ഡോക്ടറാണ്. ജയപ്രകാശ് വഴിപിഴച്ചുപോയപ്പോള്‍ ബീന ശരിയായ വഴിയിലൂടെ പഠിച്ചുമുന്നേറി. അവന് അവള്‍ക്കൊപ്പം വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ നില്‍ക്കാനാവില്ല. അവളെ സ്വന്തമാക്കണം. അമ്മയെയും അനുജത്തിയെയും സന്തോഷത്തിന്‍റെ കരയിലേക്ക് അടുപ്പിക്കണം. പണം അവന്‍റെ മോഹമായി വളര്‍ന്നത് അങ്ങനെയാണ്. ഒടുവില്‍ അവന്‍ സൃഷ്ടിച്ചതാകട്ടെ അസ്വസ്ഥതയുടെ നരകവും.

നല്ല വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ വളഞ്ഞ വഴിയിലൂടെ പോകുന്നവന് സംഭവിക്കുന്ന അപകടങ്ങളെ ചൂണ്ടിക്കാട്ടിത്തന്ന് രഞ്ജിത് നില്‍ക്കുന്നു. ഈ ചലച്ചിത്രകാരന്‍ പത്മരാജന്‍റെ കസേരയിലേക്ക് പൂര്‍ണമായും ചാരിയിരിക്കുകയാണ് ഇന്ത്യന്‍ റുപ്പിയിലൂടെ. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ പത്മരാജര്‍ ഒരു വിളക്കുമരം പോലെ മലയാള സിനിമയ്ക്ക് പ്രകാശം നല്‍കിയപ്പോള്‍, ഇപ്പോള്‍ രഞ്ജിത് ചെയ്യുന്നതും അതുതന്നെയാണ്. നല്ല സിനിമകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും, ഇലകളും പൂക്കളുമായി നില്‍ക്കുന്ന ഒരു തണല്‍മരം.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
അടുത്ത പേജില്‍ - ഈ പുഴയും സന്ധ്യകളും...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :