ഇന്ത്യന്‍ റുപ്പിക്ക് സംസ്ഥാന അവാര്‍ഡ് - വായനക്കാര്‍ക്ക് വിലയിരുത്താം

PRO
PRO
ജെ പി എന്ന ജയപ്രകാശ് ഒരു സാധാരണ ചെക്കനാണ്. അവന് പുറം‌മോടികളില്ല. ജീന്‍‌സിന്‍റെയോ ടി ഷര്‍ട്ടിന്‍റെയോ വിലകൂടിയ പെര്‍ഫ്യൂമിന്‍റെയോ ഗ്ലാമറില്ല. എന്നാല്‍ അവന്‍റെയുള്ളില്‍ ഒരു മോഹം കത്തിയെരിയുന്നുണ്ടായിരുന്നു. അസ്വസ്ഥനാക്കുന്നുണ്ടായിരുനു. പണമുണ്ടാക്കുക. ഈ സമൂഹത്തില്‍ ജാതിയുടെയോ മതത്തിന്‍റെയോ വിദ്യാഭ്യാസത്തിന്‍റെയോ വേര്‍തിരിവുകളല്ല, പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വേര്‍തിരിവാണ് മുഖ്യമായുള്ളത് എന്ന് തിരിച്ചറിഞ്ഞ് ജയപ്രകാശ് ജീവിതത്തിലെ ഓട്ടം ആരംഭിക്കുകയാണ്.

അമ്മയുടെ കയ്യില്‍ നിന്ന് കടമായി വാങ്ങിയ മൂന്നുലക്ഷം രൂപ. അത് അവന് ചില്ലറ ഭാരമൊന്നുമല്ല. എങ്ങനെയും പണമുണ്ടാക്കിയേ തീരൂ. റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് അവന്‍ കണ്ടെത്തിയ പോം‌വഴി. അച്യുതമേനോന്‍ എന്ന മനുഷ്യന്‍ അവന്‍റെ ജീവിതത്തിലെത്തുന്നതോടെ അവന്‍ ആകെ മാറുകയാണ്. ചിത്രത്തിന്‍റെ ആദ്യപകുതി അവസാനിക്കുമ്പോള്‍ അവന്‍ 25 ലക്ഷത്തിന്‍റെ ഉടമയാണ്. രണ്ടാം പകുതി ആരംഭിക്കുമ്പോള്‍ അവന് ആവശ്യമായി വരുന്നത് ഒരുകോടി രൂപയാണ്.

പണം തന്‍റെ ചിറകുകള്‍ വിടര്‍ത്തി അവന്‍റെ ജീവിതത്തെ കൊത്തിപ്പറക്കുകയാണ്. എന്നാല്‍ എവിടെയും അവന്‍ എത്തുന്നില്ല. അസ്വസ്ഥതകളുടെ തുരുത്തുകളിലല്ലാതെ.

ജീവിക്കാന്‍ പണം ആവശ്യമാണെങ്കിലും ജീവിതത്തില്‍ പണം മാത്രമല്ല പ്രധാനമെന്ന് പറയുകയാണ് ‘ഇന്ത്യന്‍ റുപ്പി’. മലയാള സിനിമ വഴിമാറിനടത്തത്തിന്‍റെ കാലത്തിലെത്തിനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ റുപ്പി അതിനൊരു ലൈറ്റ് ഹൌസായി മാറുകയാണ്. പൃഥ്വിരാജ് എന്ന നടന് വലിയ വഴിത്തിരിവ് തന്നെയായിരിക്കും ഈ സിനിമ. തിലകന്‍റെ ശക്തമായ തിരിച്ചുവരവും.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
നമുക്ക് താരങ്ങള്‍ എന്തിനാണ്?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :