അനുബന്ധ വാര്‍ത്തകള്‍
- 'മമ്മൂട്ടിക്ക് മുൻപേ 'കർണ്ണൻ' ചെയ്യാമെന്ന് പറഞ്ഞത് മോഹൻലാൽ ആയിരുന്നു': വെളിപ്പെടുത്തലുമായി പി ശ്രീകുമാർ
- രണ്ടാമൂഴമല്ല, അണിയറയിൽ ഒരുങ്ങുന്നത് മഹാഭാരതം
- കേരള പുനര്‍നിര്‍മ്മാണം എങ്ങനെ വേണം? ‘വാട്ടര്‍ ലെവല്‍’ അതിന് ഉത്തരമാണ് !
- രണ്ടാമൂഴം: മോഹന്‍ലാല്‍ നിരാശപ്പെടും, മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എംടി - ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി
- 'ഇപ്പോൾ ഉള്ളതുപോലെ അധികം വിവരദോഷികള്‍ അന്ന് ഇല്ലാത്തത് കൊണ്ട് എം ടിയെ ആരും സ്ത്രീവിരുദ്ധന് എന്ന് വിളിച്ചില്ല'
രണ്ടാമൂഴം: തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്റര്‍ വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യത്തില്‍ 17ന് തീരുമാനം
രണ്ടാമൂഴം: തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്റര്‍ വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യത്തില്‍ 17ന് തീരുമാനം
'രണ്ടാമൂഴ'ത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്ന സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ആവശ്യത്തില്‍ കോടതി 17ന് തീരുമാനമെടുക്കും. അതേസമയം, സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതിനാല്‍ ആര്‍ബിട്രേറ്ററുടെ ആവശ്യമില്ലെന്നും എം ടി വാസുദേവന്‍ നായരുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
എന്നാല്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും കേസ് വേഗം തീരാന്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്നുമാണ് ശ്രീകുമാര്‍ മേനോന്റെ ആവശ്യം. മൂന്ന് വർഷത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും എന്നായിരുന്നു സംവിധായകനും നിർമ്മാണ കമ്പനിയും തമ്മിലുണ്ടായ കരാർ.
കരാറില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ചിത്രീകരണം തുടങ്ങാത്തതിനാലാണ് തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. തര്‍ക്കമുണ്ടാവുന്നപക്ഷം ആര്‍ബിട്രേറ്റര്‍ക്ക് വിടാമെന്ന് കരാറില്‍ ഉണ്ടെന്ന വാദമാണ് ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകന് നേരത്തേ ഉന്നയിച്ചത്.