അനുബന്ധ വാര്‍ത്തകള്‍
- നടി പാർവതി നായർ വിവാഹിതയായി; വരൻ ആശ്രിത്
- ഞാനും ഗീതുവും തമ്മിൽ ആവശ്യത്തിന് തർക്കമുണ്ടായിട്ടുണ്ട്: പത്മപ്രിയ പറയുന്നു
- 'ആ സ്റ്റൈൽ ഒന്ന് നോക്കിയേ, എന്നാ ലുക്കാന്നേ': കടന്നു പോയത് 20 വർഷങ്ങൾ, അന്നും ഇന്നും മാറ്റമില്ലാതെ മമ്മൂട്ടിയും നയൻതാരയും
- 4 ദിവസം കൊണ്ട് 100 കോടി കടന്ന് വിടാമുയർച്ചി; ബഡ്ജറ്റ് 200 കോടി, ബോക്സ് ഓഫീസിൽ അടിപതറുമോ?
- 'ഇപ്പോൾ പാർവതി ഒരു ആക്ടിവിസ്റ്റ്, പ്രശ്നകാരി, ഫെമിനിസ്റ്റ്, ഫെമിനിച്ചി ഒക്കെയാണ്': തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്
'ദൈവതിരുമകന്‍' സെറ്റില്‍ നിന്ന് തുടങ്ങിയ പ്രണയം, ഡിവോഴ്സിലേക്ക് എത്തിച്ചത് അമലയുടെ സൗഹൃദങ്ങളിലുള്ള സംശയം; ഒടുവില്‍ സംഭവിച്ചത്
2011 ല്‍ എ.എല്‍.വിജയ് സംവിധാനം ചെയ്ത 'ദൈവതിരുമകള്‍' എന്ന സിനിമയില്‍ അമല പോള്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്
Amala Paul and Vijay
തെന്നിന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെടുന്ന താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. സിനിമകളെ പോലെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു അമല പോളിന്റെ ദാമ്പത്യജീവിതം. സംവിധായകന് എ.എല്‍.വിജയ് ആയിരുന്നു അമലയുടെ ആദ്യത്തെ ജീവിതപങ്കാളി. എന്നാല്‍, പിന്നീട് ആ ബന്ധം തകരുകയായിരുന്നു.
2011 ല്‍ എ.എല്‍.വിജയ് സംവിധാനം ചെയ്ത 'ദൈവതിരുമകള്‍' എന്ന സിനിമയില്‍ അമല പോള്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സെറ്റില്‍ നിന്നാണ് അമല-വിജയ് ബന്ധം ആരംഭിക്കുന്നതെന്നാണ് ഗോസിപ്പ്. ഈ സിനിമയ്ക്ക് പിന്നാലെ ഇരുവരും ഡേറ്റിങ്ങില്‍ ആണെന്ന് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി. ആ സമയത്ത് ഇരുവരും ഈ ഗോസിപ്പുകളെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
ഒടുവില്‍ 2014 ലാണ് തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഇരുവരും പരസ്യമാക്കുന്നത്. ആ വര്‍ഷം ജൂണില്‍ തന്നെ വിവാഹനിശ്ചയവും വിവാഹവും നടന്നു. വന്‍ താരനിര അണിനിരന്ന ഈ വിവാഹം ചെന്നൈയിലാണ് നടന്നത്.
വിവാഹം കഴിഞ്ഞ ഒരു വര്‍ഷം ആകുമ്പോഴേക്കും ഈ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. അമല സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവ് ആയതും മറ്റ് താരങ്ങളുമായുള്ള വളരെ അടുത്ത ബന്ധവും വിജയ് എതിര്‍ത്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ തര്‍ക്കം പിന്നീട് വലിയ വിള്ളലായി. ഒന്നിച്ചുപോകാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ഇരുവരും വിവാഹമോചനത്തിനു തയ്യാറെടുത്തു. 2016 ലാണ് ഇരുവരും വിവാഹമോചനത്തിനുള്ള നിയമപരമായ നടപടികള്‍ ആരംഭിച്ചത്. 2017 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിയുകയും ചെയ്തു.
നടന് ധനുഷ് ആണ് അമല-വിജയ് ബന്ധം തകരാന്‍ കാരണമെന്ന് അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു. വിജയിയുടെ പിതാവ് എ.എല്‍.അഴഗപ്പന്‍ പരസ്യമായി ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെ അമല തള്ളി. തന്റെ വിവാഹമോചനത്തിനു മറ്റാരും കാരണക്കാര്‍ അല്ല എന്നും ധനുഷ് തന്റെ അടുത്ത സുഹൃത്തും ഉപകാരിയും മാത്രമാണെന്നുമാണ് അന്ന് അമല പറഞ്ഞത്.