ജൂഡ് കാണിച്ചതുപോലെയല്ല, 2018 ല്‍ മുക്കുവന്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് ഇങ്ങനെ; അന്നത്തെ മന്ത്രിമാര്‍ സംസാരിക്കുന്നു

ഏതെങ്കിലും ചിലര്‍ മാത്രം ശ്രമിച്ചാല്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനമായിരുന്നില്ല ഇതെന്ന് തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും പറഞ്ഞു

Last Updated: ചൊവ്വ, 9 മെയ് 2023 (10:30 IST)

Nelvin Wilson / nelvin.wilson@webdunia.net

തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. കേരളത്തെ നടുക്കിയ 2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, ലാല്‍, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇതിനോടകം തന്നെ വേള്‍ഡ് വൈഡായി 32 കോടി കളക്ട് ചെയ്തു കഴിഞ്ഞു.

അതേസമയം, ചിത്രത്തിലെ ഉള്ളടക്കത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഏതാനും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. സിനിമ സാങ്കേതികമായി മികവ് പുലര്‍ത്തുമ്പോഴും 2018 ലെ മഹാപ്രളയത്തിന്റെ ചരിത്രത്തോട് തിരക്കഥ നീതി പുലര്‍ത്തിയിട്ടില്ലെന്നാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. അന്നത്തെ സംസ്ഥാന സര്‍ക്കാര്‍, കേരള പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരെ കുറിച്ചൊന്നും ചിത്രത്തില്‍ പ്രതിപാദിക്കാത്തത് ചരിത്രത്തോടുള്ള നീതികേടാണെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു.

പ്രളയ സമയത്ത് വിവിധ മേഖലകളില്‍ നിന്നുള്ള മുക്കുവന്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. 'കേരളത്തിന്റെ സൈന്യം' എന്നാണ് ഇവരെ മുഖ്യമന്ത്രി പിന്നീട് വിശേഷിപ്പിച്ചത്. മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നതിനെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന രീതിയെയാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദ്യം ചെയ്യുന്നത്. അങ്ങനെയൊരു രക്ഷാപ്രവര്‍ത്തന രീതി അവലംബിച്ചതിനെ കുറിച്ചും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും തുറന്നുപറയുകയാണ് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രിയായ ജെ.മേഴ്‌സിക്കുട്ടിയമ്മയും തിരുവനന്തപുരം കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനും.

കേവലം ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ മാത്രം ചിന്തയില്‍ നിന്നല്ല മത്സ്യബന്ധന തൊഴിലാളികളെ കൂടി രക്ഷാപ്രവര്‍ത്തനത്തിനു ഇറക്കണമെന്ന ആശയം ഉരുതിരിഞ്ഞത്. അതൊരു സര്‍ക്കാര്‍ ഇടപെടലായിരുന്നു. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ സൈന്യത്തിനു രക്ഷാപ്രവര്‍ത്തനം നടത്താന്‍ ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ എന്തുകൊണ്ട് മത്സ്യബന്ധന തൊഴിലാളികളെ ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്തിക്കൂടാ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് അന്ന് പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന പി.ബി.നൂഹ് ആണെന്നും ജെ.മേഴ്‌സിക്കുട്ടിയമ്മ വെബ് ദുനിയ മലയാളത്തോട് പറഞ്ഞു.

' രാവും പകലും ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു അത്. കാലാവസ്ഥ മോശമായ സാഹചര്യത്തില്‍ പട്ടാളത്തിനു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. അപ്പോള്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ നൂഹ് മത്സ്യബന്ധന തൊഴിലാളികളുടെ ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാലോ എന്ന ആശയം മുന്നോട്ടുവച്ചു. അത് സര്‍ക്കാര്‍ തലത്തില്‍ പിന്നീട് ചര്‍ച്ചയായി രൂപപ്പെട്ടു. കൊല്ലത്തു നിന്നുള്ള മത്സ്യബന്ധന തൊഴിലാളികളെ എത്തിക്കാന്‍ പറ്റുമോ എന്ന് ഞങ്ങളോട് ചോദിച്ചു. അന്ന് കൊല്ലം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കടപ്പുറത്ത് പോയി മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. ആ രാത്രിയില്‍ തന്നെ ആളുകളെ വിളിച്ചുണര്‍ത്തി. പത്തനംതിട്ട ജില്ല വെള്ളത്തില്‍ മുങ്ങുകയാണ്. എങ്ങനെയെങ്കിലും നമ്മുടെ സഹോദരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനു ഇറങ്ങണമെന്ന് പറഞ്ഞു. കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിന്ന് വന്നതടക്കമുള്ള വലിയ ടോറസ് ലോറികള്‍ അപ്പോള്‍ തന്നെ ഫ്രീസ് ചെയ്യിപ്പിച്ചു. എങ്കിലേ ബോട്ടുകള്‍ കൊണ്ടുപോകാന്‍ സാധിക്കൂ. പൊലീസും ജനങ്ങളും വലിയ രീതിയില്‍ സഹകരിച്ചു. കൊല്ലം, നീണ്ടകര എന്നിവിടങ്ങളില്‍ നിന്നെല്ലാം അന്ന് ബോട്ടുകള്‍ എത്തി. പിറ്റേ ദിവസം തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയില്‍ നിന്നും ബോട്ടുകള്‍ എത്തി. മത്സ്യഫെഡില്‍ നിന്ന് ബോട്ടുകള്‍ക്കെല്ലാം എണ്ണയടിക്കാന്‍ സൗകര്യമൊരുക്കി. ബോട്ടിന് എന്തെങ്കിലും ആപത്ത് വന്നാല്‍ അതെല്ലാം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് കൊടുത്തിരുന്നു,'

' സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലായിരുന്നു അത്. അന്ന് പെരുംമഴയത്താണ് ലോറികള്‍ ഫ്രീസ് ചെയ്യുന്നതും ബോട്ടുകള്‍ ഷിഫ്റ്റ് ചെയ്യുന്നതും. സഭയും ആളുകളും പൊലീസും എല്ലാവരും ആ രാത്രി സഹകരിച്ചു. റെസ്‌ക്യു ഓപ്പറേഷന്റെ തുടക്കം തന്നെ കൊല്ലത്ത് നിന്നാണ്. പിന്നീട് കനകക്കുന്നില്‍ നടത്തിയ അനുമോദന സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് അവരെ കേരളത്തിന്റെ സൈന്യമെന്ന് വിളിക്കുന്നത്,' മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ഏതെങ്കിലും ചിലര്‍ മാത്രം ശ്രമിച്ചാല്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനമായിരുന്നില്ല ഇതെന്ന് തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. നേവിക്ക് പറക്കാന്‍ പറ്റാത്ത തരത്തില്‍ മോശം കാലാവസ്ഥയായിരുന്നു. സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ ഈ റെസ്‌ക്യു ഓപ്പറേഷനില്‍ ഉണ്ടായിരുന്നു. സഹകരിക്കാന്‍ സാധിക്കുന്ന ആളുകളെ മുഴുവന്‍ സഹകരിപ്പിച്ച് റെസ്‌ക്യു ഓപ്പറേഷന്‍ നടത്തണമെന്ന് മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് എല്ലാവരുടെയും സഹകരണത്തോടെ തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധന തൊഴിലാളികളെ എത്തിച്ചത്. ഏതെങ്കിലും ഒന്നോ രണ്ടോ പേര്‍ പറഞ്ഞാണ് ഇതൊക്കെ ചെയ്തതെന്ന് പറഞ്ഞാല്‍ അത് അസംബന്ധമാണ്. ഇവരെ കൊണ്ടുപോകാനും ബോട്ടുകള്‍ കൊണ്ടുപോകാനും ഉള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയത് സര്‍ക്കാര്‍ തന്നെയാണ്. തിരിച്ചുവരാനുള്ള സൗകര്യങ്ങള്‍ വരെ അന്ന് സര്‍ക്കാര്‍ ഒരുക്കി കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു അതെല്ലാം - കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ ...

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്
പിഴ അടച്ചില്ലെങ്കില്‍ 6മാസം കൂടുതല്‍ തടവ് അനുഭവിക്കണം

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; ...

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി
കൊല്ലം കുന്നിക്കോട് സ്വദേശി സാഹിറയുടെ മകള്‍ സിയാനയെയാണ് തട്ടിക്കൊണ്ടുപോയത്.

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് ...

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്
ജനങ്ങള്‍ തങ്ങള്‍ തീവ്രവാദികള്‍ക്ക് എതിരാണെന്ന് തെളിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ ...

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി
ശ്രീനഗറിലും എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ...

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും
പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുമെന്നാണ് ലഭിക്കുന്ന സൂചന