ചോഴിക്കളീ

പീസിയന്‍

WEBDUNIA|
തൃശൂര്‍ ജില്ലയില്‍ ഇത് നിലനില്‍ക്കുന്നു. രണ്ട് ജാതിക്കാര്‍ ചേര്‍ന്നാണ് ഈ കല അവതരിപ്പിക്കുന്നത്. നായന്‍‌മാരും മണ്‍‌പത്രമുണ്ടാക്കുന്ന കുശവന്‍‌മാരുമാണ് ഈ കലാപരിപാടിയില്‍ പങ്കെടുക്കുന്നത്.

കുംഭാരന്‍‌മാര്‍ പങ്കെടുക്കുന്നതുകൊണ്ട് ഇതിനു കുടം‌ചോഴി എന്നും പേരുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഈ സമൂഹ്യ വിനോദ കലാപ്രകടനത്തില്‍ പങ്കെടുക്കുന്നു.

ധനുമാസത്തിലെ മകയിരം ദിവസം രാത്രിയാണ് കളി തുടങ്ങുക. ഒരു മൈതാനത്തു നിന്ന് ആദ്യം കളിച്ചശേഷം നാട്ടിലെ വീടുകള്‍ എല്ലാം കയറിയിറങ്ങി കളിച്ച് പുലര്‍ച്ചെ കളി തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തുകയാണ് പതിവ്.

ചോഴികളും ചില കഥാപാത്രങ്ങളുമാണ് ചോഴിക്കളിയില്‍ ഉണ്ടാവുക .ഉണങ്ങിയ വാഴയില ശരീരത്തില്‍ വച്ചുകെട്ട് തലയില്‍ രണ്ട് കൊമ്പും വയ്ക്കുന്നു. ഇതാണ് ചോഴികെട്ടല്‍. കുട്ടികളാണ് ചോഴിവേഷം കെട്ടുക പതിവ്.

കാലന്‍, ചിത്രഗുപ്തന്‍, തുടങ്ങിയ വേഷങ്ങള്‍ മുതിര്‍ന്നവരും കെട്ടും. ചോഴിക്കളിയുയ്ടെ ഉല്‍പ്പത്തിയെ കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. എങ്കിലും ഇത് വളരെ പഴയ ഒരു കലാരൂപമാണെന്നാണ് വിശ്വാസം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :