അനുബന്ധ വാര്‍ത്തകള്‍
- 'ഇനി മേലാൽ വേറെ പെണ്ണുങ്ങളെ നോക്കി പോകരുത്’; വിമാനത്തിൽ വെച്ച് ഭർത്താവിന്റെ തല തല്ലിപ്പൊളിച്ച് ഭാര്യ
- ‘ഏത് നേരവും മൊബൈലിൽ കളിച്ചോണ്ടിരിക്കും’; അമ്മ വഴക്ക് പറഞ്ഞതിന് ആത്മഹത്യ ചെയ്ത് പതിനൊന്നുകാരൻ
- ട്രാൻസ്ജൻഡറിനെ ജനക്കൂട്ടം തല്ലിക്കൊന്നു; ദൃശ്യങ്ങള്‍ പകര്‍ത്തി - അറുപേര്‍ അറസ്റ്റില്‍
- മുന്‍ ഡിഎംകെ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേരെ അജ്ഞാതര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി
- മുൻകൂർ ജാമ്യത്തിനായി ശ്രമം; വയനാട്ടിൽ നടുറോഡിൽ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി ഒളിവില്‍ - അന്വേഷണം ശക്തമായി പൊലീസ്
കുട്ടികളെ ബലി കഴിച്ചുവെന്ന് ആരോപണം; എട്ട് യുവാക്കളെ തല്ലിക്കൊന്ന് ജനക്കൂട്ടം
നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഉറപ്പിനായി കുട്ടികളെ ബലികൊടുത്തുവെന്ന ആരോപണത്തെ തുടർന്ന് എട്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. ബംഗ്ലാദേശിലാണ് സംഭവം. പാലം നിർമിക്കുന്നതിനായി കുട്ടികളെ തട്ടിക്കൊണ്ട് പോയി ബലി നൽകിയെന്നായിരുന്നു സോഷ്യൽ മീഡിയകളിൽ ഉയർന്ന ആരോപണം.
ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളുമുണ്ട്. 30ലധികം ആളുകൾ അടങ്ങുന്ന സംഘമാണ് ഇവർക്കെതിരെ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവർ കുട്ടികളെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.