നാലാമതും പെൺകുഞ്ഞ് ജനിച്ചു; മൂന്ന് കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞുകൊന്ന ശേഷം പിതാവ് ജീവനൊടുക്കി

ഗുജറാത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2019 (11:16 IST)
നാലാമതും പെൺകുഞ്ഞ് പിറന്നതിൽ അസ്വസ്ഥനായ പിതാവ് പ്രായ‌പൂർത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞ് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. റാസിക് സോളങ്കി എന്ന കർഷകനാണ് കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഗുജറാത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഖംബാലിയ ഗ്രാമത്തിലാണ് സംഭവം. ഭാര്യ നാലാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിൽ പ്രകോപിതനായ സോളങ്കി ക്രൂരകൃത്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഞ്ജലി, റിയ, ജൽപ്പ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനടുത്തുള്ള കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

പത്ത് ദിവസം മുൻപ് ഭാര്യ നാലാമത്തെ പെൺകുട്ടിക്ക് ജന്മം നൽകിയത് മുതൽ സോളങ്കി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും ഇയാൾ നേരിട്ടിരുന്നതായും അവർ കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :