അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 16,311 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,04,66,595
- രാജ്യസഭാസീറ്റ് കേരള കോൺഗ്രസ്സിന് തന്നെ: ഇടതുമുന്നണിയിലെ മുന്നാമത്തെ വലിയകക്ഷി എന്ന സ്ഥാനം
- ട്രംപ് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണി; ഇംപിച്ച്മെന്റ് നടപടിയ്ക്കൊരുങ്ങി സ്പീക്കർ
- വെറും ഏഴുമാസംകൊണ്ട് രാജ്യത്തുണ്ടായത് 33,000 ടൺ കൊവിഡ് മാലിന്യം: കേരളം രണ്ടാംസ്ഥാനത്ത്
- ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകില്ല, ആക്ഷൻ പ്ലാൻ ഇങ്ങനെ
കഴുത്തിൽ കയർ കെട്ടിയുള്ള ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ചു; യുവതിയ്ക്കെതിരെ കൊലപാതകക്കുറ്റം
മുംബൈ: കഴുത്തിൽ കയർ കെട്ടിയുള്ള ലൈംഗിക ബന്ധത്തിനിടെ യുവാവ് ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ വിവാഹിതയായ പെൺ സുഹൃത്ത് അറസ്റ്റിൽ. യുവതിയെ കോടതി പൊലീസ് കസ്റ്റഡിയിൽവിട്ടു. ജനുവരി ഏഴിന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം ഉണ്ടായത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി ലോഡ്‌ജിൽ മുറിയെടുത്ത് യുവാവിനെ കയറുകൊണ്ട് ബന്ദിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവ് മരിയ്ക്കുകയായിരുന്നു.
ഇരുവരും തമ്മിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി അടുപ്പത്തിലാണ് എന്ന് പൊലീസ് പറയുന്നു. ലൈംഗിക ബന്ധത്തിനിടെ യുവതി ബാത്ത്റൂമിലേയ്ക്ക് പോയപ്പോൾ അബദ്ധത്തിൽ കസേര മറിഞ്ഞ് കഴുത്തിൽ കയർ മുറുകുകയായിരുന്നു. ബാത്ത്റൂമിൽനിനിന്നും പുറത്തുവന്നതോടെ അബോധാവസ്ഥയിൽ കിടക്കുന്ന യുവാവിനെയാണ് കണ്ടത്. ലോഡ്ജിലെ ജീവനക്കാരെ വിളിച്ച് യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു. കൂടുതൽ സംതൃപ്തിയ്ക്ക് വേണ്ടിയാണ് കയർകൊണ്ട് കെട്ടി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.