അനുബന്ധ വാര്‍ത്തകള്‍
- 20 കാരിയെ കാമുകനും വീട്ടുകാരും ചേർന്ന് ചുട്ടുകൊന്നു
- ഭാര്യയെ കിണറ്റിൽ തള്ളിയിട്ടു, മോട്ടറിന്റെ പൈപ്പിൽ പിടിച്ചു കയറാൻ ശ്രമിച്ചു, പൈപ്പ് മുറിച്ച് മാറ്റി ക്രൂരമായി കൊലപ്പെടുത്തി; ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ഭർത്താവ് നടത്തിയ കൊലപാതകത്തിന്റെ ചുരുളുകൾ അ
- കോളേജ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തിയ ശേഷം മാലിന്യക്കൂമ്പാരത്തിൽ തള്ളി
- തന്റെ മൂന്ന് മക്കളെ ഏഴാം നിലയിൽ നിന്നും താഴേക്കെറിഞ്ഞ് അമ്മയുടെ ക്രൂരത
- നൂറുരൂപയുടെ വാച്ചിന്റെ പേരിൽ തർക്കം; പന്ത്രണ്ടുകാരനെ കൂട്ടുകാരൻ കൊലപ്പെടുത്തി
മൃതദേഹങ്ങൾ ഫ്രിഡ്ജിലും സ്യൂട്ട്കേസിലും അലമാരയിലും; അഞ്ചംഗ കുടുംബം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
മൃതദേഹങ്ങൾ ഫ്രിഡ്ജിലും സ്യൂട്ട്കേസിലും അലമാരയിലും; അഞ്ചംഗ കുടുംബം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
അലഹാബാദിലെ ധുമൻഗഞ്ജിൽ അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ കണ്ടെത്തി. ഫ്രിഡ്ജിലും സ്യൂട്ട്കേസിലും അലമാരയിലും സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിലും ഗൃഹനാഥയുടെ മൃതദേഹം ഫ്രിഡ്ജിലും രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ സ്യൂട്ട്കേസിലും അലമാരയിലും മറ്റൊരു പെൺകുട്ടിയുടെ മൃതദേഹം മുറിയിലുമാണ് കണ്ടെത്തിയത്.
വീട്ടുകാരെ പുറത്തുകാണാത്തതിനെത്തുടർന്ന് സംശയം തോന്നിയ അയൽവക്കക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പൂട്ടുപൊളിച്ച് വീടിനുള്ളിൽ കയറുകയായിരുന്നു.
35 കാരനായ മനോജ് കുശ്വ, ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് വഴക്കുണ്ടാക്കി. തുടർന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം ഇയാൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് എസ്എസ്പി നിധിൻ തിവാരി അറിയിച്ചു.