അനുബന്ധ വാര്‍ത്തകള്‍
- അഭിമന്യുവിന്റെ കൊലപാതകം; മുഖ്യ ആസൂത്രകന്‍ പിടിയിലായ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ
- ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റ് ഇനി നോയിഡയിൽ
- അഭിമന്യുവിന്റെ കൊലപാതകം; ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ രണ്ട് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
- വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിച്ചാൽ ഇനി കർശന നടപടി
- സെൽഫി പ്രേമികൾക്ക് ആശ്വാസകരമായി ഷവോമിയുടെ എസ് 2 പുറത്തിറക്കി
കോളേജുകളില്‍ മൊബൈല്‍ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറങ്ങി
കോളേജുകളില്‍ മൊബൈല്‍ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറങ്ങി
ക്യാംപസുകളിൽ അനധികൃതമായി പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകർത്തുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്ന് തമിഴ്നാട്ടിലെ കോളേജുകളില്‍ മൊബൈല്‍ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറങ്ങി. ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷനാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്.
സര്‍ക്കാർ, സ്വാശ്രയ, എയ്ഡഡ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കുലര്‍ നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള പുതിയ നിര്‍ദ്ദേശം.
അതേസമയം, പരീക്ഷകളില്‍ കോപ്പിയടിക്കാനും വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ കോളേജുകളില്‍ സര്‍ക്കുലറിന്റെ പതിപ്പ് ലഭിച്ചിട്ടുണ്ട്.