അനുബന്ധ വാര്‍ത്തകള്‍
- സ്വയം കളിക്കില്ല, നന്നായി കളിക്കുന്നവരെ ഔട്ടാക്കുകയും ചെയ്യും; ദേവ് ദത്ത് പടിക്കലിനെ ആര്‍സിബിക്ക് തിരിച്ചു കൊടുക്കണമെന്ന് രാജസ്ഥാന് ആരാധകര്‍
- Devdutt Padikkal: ഇവനെയൊക്കെ പുറത്തിടേണ്ട സമയം കഴിഞ്ഞു, വല്ലാത്തൊരു സെന്സിബിള് കളി ! ദേവ് ദത്ത് പടിക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍
- Rajasthan Royals: ഈ മണ്ടത്തരങ്ങള്‍ക്ക് പിന്നില്‍ സഞ്ജുവാണോ അതോ സംഗക്കാരയോ? രാജസ്ഥാന്റെ തോല്‍വിക്ക് പ്രധാന കാരണം ഇതാണ്
- ഐപിഎല്ലിൽ സഞ്ജുവിനുള്ളത് 162 സിക്സർ, തൊട്ടുമുന്നിൽ കെ എൽ രാഹുൽ, റെയ്നയ്ക്കും സഞ്ജു ഭീഷണി
- ഹർഭജൻ ഉറ്റ സുഹൃത്തെന്ന് ശ്രീശാന്ത്, അന്ന് കിട്ടിയതെല്ലാം മറന്നോയെന്ന് സെവാഗിൻ്റെ ചോദ്യം
പടിക്കലിനെ താഴേക്ക് ഇറക്കിയത് ഒരു തന്ത്രമായിരുന്നു, പക്ഷേ പാളി; തുറന്നുപറഞ്ഞ് സഞ്ജു
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിനെ താഴേക്ക് ഇറക്കിയത് തന്ത്രമായിരുന്നെന്ന് രാജസ്ഥാന് നായകന് സഞ്ജു സാംസണ്. മത്സരത്തില്‍ അഞ്ചാമനായാണ് ദേവ്ദത്ത് ബാറ്റ് ചെയ്യാനെത്തിയത്. യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി രാജസ്ഥാന് ഇറക്കിയത് രവിചന്ദ്രന്‍ അശ്വിനെയാണ്. ഓപ്പണറായോ വണ്‍ഡൗണ്‍ ആയോ ഇറങ്ങി പരിചയമുള്ള പടിക്കലിനെ താഴേക്ക് ഇറക്കാനുള്ള തീരുമാനം നായകന് സഞ്ജുവിന്റെയും മുഖ്യ പരിശീലകന് കുമാര്‍ സംഗക്കാരയുടെയും ആണ്.
മധ്യ ഓവറുകളില്‍ രണ്ട് സ്പിന്നര്‍മാര്‍ ബൗളിങ്ങിനെത്തും. അതുകണ്ടാണ് ദേവ് ദത്ത് പടിക്കലിനെ ആദ്യം ഇറക്കാതെ വൈകി ഇറക്കിയത്. അതൊരു തന്ത്രമായിരുന്നെന്നും സഞ്ജു പറഞ്ഞു. എന്നാല്‍ ദേവ് ദത്ത് പടിക്കലിനെ താഴേക്ക് ഇറക്കിയതുകൊണ്ട് രാജസ്ഥാന് ഒരു പ്രയോജനവും ലഭിച്ചില്ല. 26 പന്തുകള്‍ നേരിട്ട പടിക്കല്‍ വെറും 21 റണ്‍സാണ് നേടിയത്.