അനുബന്ധ വാര്‍ത്തകള്‍
- തുടരെ രണ്ട് പേരെ മടക്കി നടരാജൻ, ടെസ്റ്റിലും അവിസ്മരണീയ അരങ്ങേറ്റം
- 800 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് അശ്വിൻ എത്തും, ലിയോണിന് അത്രത്തോളം മികവില്ല: മുത്തയ്യ മുരളീധരൻ
- വിളി വന്നത് നെറ്റ്സിൽ പന്തെറിയാൻ, തുടർന്ന് മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം, അപൂർവ നേട്ടവുമായി നടരാജൻ
- പരിക്കുകൾക്ക് കാരണം ഐപിഎൽ, ടൂർണമെന്റ് നടത്തിയത് ശരിയായ സമയത്തല്ലെന്ന് ജസ്റ്റിൻ ലാംഗർ
- പരിക്കിൽ വലഞ്ഞ് ഇന്ത്യ, താരങ്ങൾ പിടിച്ചുനിൽക്കുന്നത് വേദനാസംഹാരികൾ കഴിച്ച്
ഇന്ത്യയെ വിടാതെ പരിക്ക്, ഇത്തവണ നവ്ദീപ് സെയ്നി, ഓവർ പൂർത്തിയാക്കാതെ മടക്കം
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലും ഇന്ത്യയെ വിടാതെ പരിക്ക്. നേരത്തെ പരിക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്ന രവിചന്ദ്രൻ അശ്വിൻ,ഹനുമാ വിഹാരി,ജസ്പ്രീത് ബുമ്ര എന്നിവർ ഒഴിവായിരുന്നു. തീർത്തും പുതിയ ബൗളിങ് നിരയുമായാണ് ഇന്ത്യ നാലാം ടെസ്റ്റിൽ ഓസീസിനെതിരെ മത്സരിക്കാനിറങ്ങിയത്.
മത്സരത്തിൽ തന്റെ എട്ടാമത്തെ ഓവറിലാണ് സെയ്നിക്ക് പരിക്കേറ്റത്. ഒരു പന്ത് ബാക്കി നിൽക്കെ ഓവർ മുഴുമിപ്പിക്കാതെയാണ് സെയ്നി മടങ്ങിയത്. അടിവയറിന് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സെയ്നിയുടെ പിന്മാറ്റം. സെയ്നിക്ക് പരിക്കേറ്റതിനെ തുടർന്ന് രോഹിത്താണ് സെയ്നിയുടെ ഓവർ പൂർത്തിയാക്കിയത്.