2-3 ഓവർ കൂടി കിട്ടിയിരുന്നെങ്കിൽ ജഡേജയ്ക്ക് 200 നിഷേധിച്ചോ? ആരാധകർ രണ്ട് പക്ഷത്ത്

അഭിറാം മനോഹർ| Last Modified ശനി, 5 മാര്‍ച്ച് 2022 (16:54 IST)
ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സ് ചെയ്‌ത തീരുമാനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കെതിരെ ആരാധകരോഷം. തകർപ്പൻ സെഞ്ചുറിയുമായി ഇരട്ടസെഞ്ചുറിയിലേക്ക് കുതിച്ചിരുന്ന രവീന്ദ്ര ജഡേജയ്ക്ക് അർഹമായ ഇരട്ടസെഞ്ചുറി നിഷേധിച്ചുവെന്നാണ് ആരാധകർ പറയുന്നു.

മൊഹാലി ടെസ്റ്റിന്‍റെ രണ്ടാംദിനം ടീം ഇന്ത്യ 574-8 എന്ന സ്‌കോറില്‍ നില്‍ക്കേയാണ് നായകന്‍ രോഹിത് ശര്‍മ്മ ഡിക്ലയര്‍ വിളിച്ചത്. രവീന്ദ്ര ജഡേജ 228 പന്തില്‍ 175* ഉം മുഹമ്മദ് ഷമി 34 പന്തില്‍ 20* ഉം റണ്‍സുമായി ഈ സമയം ക്രീസിലുണ്ടായിരുന്നു. ടെസ്റ്റ് കരിയറിലെ ജഡേജയുടെ രണ്ടാം സെഞ്ചുറിയായിരുന്നു ഇത്. രണ്ടുമൂന്ന് ഓവര്‍ കൂടി അനുവദിച്ചിരുന്നെങ്കില്‍ ജഡേജ കന്നി ഇരട്ട സെഞ്ചുറി പേരിലാക്കുമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.

അതേസംയം . താരങ്ങളോ വ്യക്തിഗത നേട്ടങ്ങളോ അല്ല ടീമിന്‍റെ ജയമാണ് പ്രധാനം എന്നാണ് രോഹിത് ശർമയെ പിന്തുണയ്ക്കുന്നവർ പറയുന്നത്.2004ല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 194*ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഡിക്ലയര്‍ വിളിച്ച പഴയ തീരുമാനവും ഇവർ ഓർമിപ്പിക്കുന്നു. അതേസമയം അതേ ദ്രാവിഡാണ് ഇന്ത്യൻ പരിശീലകനെന്നതും ചില ആരാധകർ ചൂണ്ടികാട്ടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :