അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയാകെ ആഹ്ളാദ തരംഗം, കിരീടനേട്ടത്തിൽ ടീം ഇന്ത്യയെ അഭിനന്ദിച്ച് രാഹുലും മോദിയും
- വിമർശനകൂരമ്പുകൾ ഉയർന്നപ്പോഴും രോഹിത് പറഞ്ഞു, പേടിക്കണ്ട കോലി എല്ലാം കരുതി വെച്ചിരിക്കുന്നത് ഫൈനലിന് വേണ്ടിയാണ്
- 2007ൽ നായകനെന്ന നിലയിൽ നാണം കെട്ട് മടങ്ങി, സച്ചിനെ പോലെ ലോകകപ്പ് അർഹിച്ചിട്ടും ആ അവസരവും കൈവിട്ടു, ഇത് ദ്രാവിഡിനായി ഇന്ത്യ സമ്മാനിച്ച കിരീടം
- Rohit Sharma: ഈ കപ്പൽ എങ്ങനെ ആടിയുലയാൻ, ഇവിടൊരു കപ്പിത്താനുണ്ട് രോഹിത് ഗുരുനാഥ് ശർമ
- 11 വര്‍ഷങ്ങളില്‍ ഇന്ത്യ കളിച്ചത് 10 ടൂര്‍ണമെന്റുകളില്‍, ഒടുവില്‍ കിരീട വരള്‍ച്ചയ്ക്ക് അവസാനം
കോലിയുടെ ഫോമിൽ ആശങ്കയില്ലായിരുന്നു, ടീമിന് ആവശ്യമായ സമയത്ത് അവൻ കളിച്ചു: രോഹിത് ശർമ
വിരാട് കോലിയുടെ ഫോമില്‍ തനിക്കോ ടീമിനോ ആശങ്കയുണ്ടായിരുന്നില്ലെന്ന് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ വിജയിച്ചതിന് ശേഷമാണ് കോലിയുടെ പ്രകടനത്തെപറ്റി രോഹിത് മനസ്സ് തുറന്നത്. വലിയ കളിക്കാര്‍ നിര്‍ണായകമായ ഘട്ടത്തില്‍ ടീമിന്റെ രക്ഷകരായി മാറും. അതാണ് കോലി നമുക്ക് കാണിച്ചുതന്നത്. രോഹിത് പറഞ്ഞു.
വിരാടിന്റെ ഫോമില്‍ ഞാന്‍ എന്നല്ല, ആര്‍ക്കും തന്നെ സംശയമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നിലവാരം എന്തെന്ന് ഞങ്ങള്‍ക്കറിയാം. കഴിഞ്ഞ 15 വര്‍ഷമായി തന്റെ ഗെയിമില്‍ മികച്ച് നില്ക്കുന്ന കളിക്കാരനാണവന്‍. വലിയ കളിക്കാര്‍ തിരിച്ചുവരും. ഞങ്ങള്‍ക്ക് വളരെ നിര്‍ണായകമായ ഇന്നിങ്ങ്സാണ് കോലി കളിച്ചത്. കോലിയ്ക്ക് ചുറ്റുമായാണ് ബാക്കിയുള്ളവര്‍ കളിച്ചത്. ടീമിന് മികച്ച ടോട്ടലിലെത്താനായത് കോലിയുടെ പ്രകടനം കൊണ്ടായിരുന്നി. സ്വതന്ത്ര്യമായി വന്ന് ബാറ്റ് ചെയ്യാനും സ്കോര്‍ ഉയര്‍ത്താനും പറ്റിയ വിക്കറ്റല്ലായിരുന്നു. അത് ഞങ്ങള്‍ മനസിലാക്കുന്നു. കഴിയുന്നിടത്തോളം സമയം ആരെങ്കിലും അവിടെ ബാറ്റ് ചെയ്യണമായിരുന്നു. അത് കോലി ചെയ്തു. വിരാടിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണമായി. അക്സര്‍ പട്ടേലിന്റെ 47 റണ്‍സും ടീമിന് നിര്‍ണായകമായിരുന്നു. രോഹിത് പറഞ്ഞു.