അനുബന്ധ വാര്‍ത്തകള്‍
- ആളിക്കത്തൽ തുടക്കത്തിൽ മാത്രം, ലോകകപ്പിൽ പന്തും ഫ്ളോപ്പ് തന്നെ, ഈ സ്ഥാനത്ത് സഞ്ജുവെങ്കിൽ വിമർശകർ വായടക്കില്ലായിരുന്നു
- സ്പിന്നിനെ ഓടിച്ചിട്ട് അടിക്കുന്ന ശിവം ദുബെയെ സ്പിന്നർമാരിൽ നിന്നും ഒളിപ്പിച്ച് ഇന്ത്യ, വിജയത്തിലും ചർച്ചയായി ശിവം ദുബെയുടെ പ്രകടനം
- Flop Kohli: കിംഗ് കോലിയല്ല, ഈ ലോകകപ്പില്‍ ഫ്ളോപ്പ് കോലി, ടൂര്‍ണമെന്റില്‍ 100 റണ്‍സ് പോലും എടുക്കാനാവാതെ സൂപ്പര്‍ താരം
- ഇന്ത്യൻ ടീമിലെത്തിയതിന് പിന്നാലെ പരിക്ക്, നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ശിവം ദുബെ ടീമിൽ
- ഏകദിന ലോകകപ്പ് പ്ലാനിൽ കോലിയും രോഹിത്തുമില്ല, കോച്ചായാൽ ഗംഭീറിനുള്ളത് കൃത്യമായ പദ്ധതികൾ
2007ൽ നായകനെന്ന നിലയിൽ നാണം കെട്ട് മടങ്ങി, സച്ചിനെ പോലെ ലോകകപ്പ് അർഹിച്ചിട്ടും ആ അവസരവും കൈവിട്ടു, ഇത് ദ്രാവിഡിനായി ഇന്ത്യ സമ്മാനിച്ച കിരീടം
Rahul dravid, Coach
അന്ന് ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് ഏറെ പഴികേട്ടിരുന്നു. അന്ന് ലോകകപ്പ് പരാജയത്തിന്റെ പടുകുഴിയില്‍ ഇന്ത്യന്‍ സംഘം പതിച്ചതോടെയാണ് ടി20 ലോകകപ്പില്‍ നിന്നും സീനിയര്‍ താരങ്ങള്‍ മാറിനില്ക്കാന് തീരുമാനിച്ചത്. പുതിയൊരു ഫോര്‍മാറ്റില്‍ തീര്‍ത്തും യുവാക്കളുടെ സംഘവുമായി ഇറങ്ങിയ ആ ഇന്ത്യന്‍ ടീം ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആ വര്‍ഷത്തെ കിരീടം സ്വന്തമാക്കി. 2011ല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് ലോകകപ്പ് നേട്ടം സമ്മാനിക്കാന്‍ 2007ല്‍ രൂപപ്പെട്ട ഒരു സംഘം ചെറുപ്പക്കാര്‍ക്ക് സാധിച്ചപ്പോള്‍ ആ ടീമില്‍ പക്ഷേ കളിക്കാരനായി രാഹുല്‍ ദ്രാവിഡ് ഉണ്ടായിരുന്നില്ല. സച്ചിനെ പോലെ ഒരു ലോകകപ്പ് നേട്ടം അര്‍ഹിച്ചിരുന്ന താരമായിരുന്നിട്ട് കൂടി ദ്രാവിഡിന് ഒരു ലോകകപ്പ് നേട്ടം അന്യം നിന്നു.
ഈ പോരായ്മകള്‍ രാഹുല്‍ തിരുത്തുവാന്‍ നോക്കിയത് പരിശീലകനെന്ന നിലയിലാണ്. അണ്ടര്‍ 19 ടീമിന് പരിശീലകനെന്ന നിലയില്‍ ലോകകിരീടം നേടികൊടുത്ത രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായപ്പോള്‍ ഇന്ത്യന്‍ ആരാധകരും ലോകകപ്പ് സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു. 2023ലെ ലോകകപ് ഒരു കൈയകലെ നഷ്ടമായെങ്കിലും 2023ലെ ടി20 ലോകകപ്പ് നേട്ടം ടീമിന് സമ്മാനിക്കാന്‍ ദ്രാവിഡിനായി. 2007ല്‍ നായകനെന്ന നിലയില്‍ അപമാനിക്കപ്പെട്ട മണ്ണില്‍ തന്നെയാണ് കോച്ചായി ദ്രാവിഡ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടികൊടുത്തിരിക്കുന്നത്. ടി20 ലോകകപ്പ് നേടിയ ശേഷം ഇന്ത്യന്‍ താരങ്ങളുടെ ആഘോഷങ്ങള്‍ കണ്ടിരിക്കുക മാത്രമാണ് ആദ്യം ദ്രാവിഡ് ചെയ്തതെങ്കിലും കോലി ദ്രാവിഡിന്റെ കൈയ്യില്‍ ലോകകപ്പ് സമ്മാനിച്ചതോടെ ദ്രാവിഡിന് ആവേശം അടുക്കാനായില്ല. കിരീടം മുകളിലേക്കുയര്‍ത്തി ദ്രാവിഡും ആഘോഷങ്ങളുടെ ഭാഗമായി.