അനുബന്ധ വാര്‍ത്തകള്‍
- ട്വന്റി20യിൽ ധോണിയെ മറികടക്കാൻ ധവാൻ, റെക്കോർഡിന് തൊട്ടരികെ
- ധോണി പഠിപ്പിച്ച കളിയാണത്, ക്രഡിറ്റ് അദ്ദേഹത്തിന് തന്നെ; തുറന്നുപറഞ്ഞ് ജഡേജ
- പുറത്തിരുന്നാലെന്താ, തുടർച്ചയായ എട്ടാംവർഷവും ആ റെക്കോർഡ് കയ്യടക്കി രോഹിത്
- അവൻ പ്രതിഭാസമാണ്, അടുത്ത 5-6 മാസങ്ങൾക്കുള്ളിൽ അടുത്ത 1000 റൺസും സ്വന്തമാക്കും: കോലിയെ പ്രശംസകൊണ്ട് മൂടി ഗവാസ്ക്കർ
- 32 ഓവറിൽ ടീം സ്കോർ 152ന് അഞ്ച്, തകർച്ചയിൽ നിന്നും സ്കോർ 300 കടത്തിയത് പാണ്ഡ്യയും ജഡേജയും
ജഡേജയുടെ കാൻബറ വെടിക്കെട്ടിൽ തകർന്നത് ധോണിയുടെ റെക്കോർഡ്
ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഒരു ഘട്ടത്തിൽ തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത് മത്സരത്തിലെ അവസാന ഓവറുകളിൽ ഇന്ത്യയുടെ സീനിയർ താരമായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് പ്രകടനമാണ്. മത്സരത്തിൽ ഏഴാമനായി കളിക്കാനെത്തിയ ജഡേജ 23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 44 റണ്‍സെടുത്തു. ഇതോടെ ടി20യിൽ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം.
അന്താരാഷ്ട്ര ടി20യിൽ ഏഴാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡാണ് ജഡേജ നേടിയിരിക്കുന്നത്. വാംഖഡെയിൽ 2012ല്‍ 18 പന്തില്‍ 38 റണ്‍സെടുത്ത എം എസ് ധോണിയുടെ റെക്കോര്‍ഡാണ് ജഡേജ തകര്‍ത്തത്.