അനുബന്ധ വാര്‍ത്തകള്‍
- Sanju Samson : ടീമിന്റെ തീരുമാനങ്ങളില്‍ ക്യാപ്റ്റനെന്ന പ്രാധാന്യമില്ല, ആഗ്രഹിച്ച ഓപ്പണിംഗ് പൊസിഷനും നഷ്ടമായി, സഞ്ജു രാജസ്ഥാന് വിടാന്‍ കാരണങ്ങളേറെ
- പാകിസ്ഥാൻ താരത്തിനെതിരെ ബലാത്സംഗ പരാതി, ക്രിക്കറ്റ് മത്സരത്തിനിടെ അറസ്റ്റ് ചെയ്ത് യുകെ പോലീസ്!
- Sanju Samson: രാജസ്ഥാനിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജു, ടീമിനെ അറിയിച്ചതായി റിപ്പോർട്ട്, 2026ൽ ചെന്നൈയോ കൊൽക്കത്തയോ?
- Sanju Samson: ഏഷ്യാകപ്പിൽ സഞ്ജു തന്നെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ, ടീം പ്രഖ്യാപനം ഈ മാസം അവസാനം
- Chris Woakes: ബൗൺസർ നേരിടേണ്ടി വരുമോ?, ശരിക്കും ആശങ്കയുണ്ടായിരുന്നു: ക്രിസ് വോക്സ്
പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാന് ക്രിക്കറ്റ് താരം; ഇംഗ്ലണ്ടില്‍ പീഡനക്കേസ്
പീഡനക്കേസില്‍ ആരോപണ വിധേയനായതിനു പിന്നാലെ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഹൈദര്‍ അലിയെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു
Haider Ali
പാക്കിസ്ഥാന് യുവതാരം ഹൈദര്‍ അലിയെ ഇംഗ്ലണ്ടില്‍ വെച്ച് പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. താരത്തിനെതിരെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പീഡനക്കേസില്‍ ആരോപണ വിധേയനായതിനു പിന്നാലെ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഹൈദര്‍ അലിയെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. അറസ്റ്റ് ചെയ്ത ശേഷം താരത്തെ ജാമ്യത്തില്‍ വിട്ടയച്ചെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക്കിസ്ഥാനു വേണ്ടി രണ്ട് ഏകദിനങ്ങളും 35 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള 24 കാരനായ ഹൈദര്‍ അലിക്കെതിരെ യുകെയില്‍ താമസിക്കുന്ന പാക്കിസ്ഥാനി വംശജയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.
ഓഗസ്റ്റ് മൂന്നിനാണ് ഹൈദര്‍ അലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് വിവരം. ഏകദിന മത്സരത്തിനായി പാക്കിസ്ഥാന് ഷഹീന്സിനു വേണ്ടി യുകെയില്‍ എത്തിയതാണ് താരം. ഹൈദര്‍ അലിയുടെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു. കേസ് കഴിയുന്നതുവരെയാണ് താരത്തെ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
കേസ് നടത്താന്‍ ഹൈദര്‍ അലിയെ പിന്തുണയ്ക്കുമെന്നും എല്ലാ സഹകരണങ്ങളും നല്‍കുമെന്നുമാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. അതേസമയം അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോള്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞ് ഹൈദര്‍ അലി പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞതായും വിവരമുണ്ട്.