അനുബന്ധ വാര്ത്തകള്
- പന്തെറിയുന്നില്ലെങ്കിൽ പ്ലേ ഓഫിൽ ആന്ദ്രെ റസലിനെ കളിപ്പിക്കരുത്, കൊൽക്കത്തയ്ക്ക് ഉപദേശവുമായി ഗൗതം ഗംഭീർ
- ഒക്ടോബർ 10 വരെ സമയമുണ്ട്, ഹർഷൽ പട്ടേലിനെ ടീമിലെടുക്കണമെന്ന് ഹർഷ ഭോഗ്ലെ
- സ്ട്രൈക്ക് റേറ്റ് എന്നത് ഓവർറേറ്റഡായ കാര്യം, വിരാട് കോലിക്ക് പിന്തുണയുമായി ഗൗതം ഗംഭീർ
- മലിംഗയെ മറികടന്ന് ഹർഷാൽ, ഐപിഎല്ലിലെ വമ്പൻ റെക്കോഡ് വീഴുമോ?
- 153 കിലോമീറ്റർ വേഗത!, ഇനി ഫെർഗൂസനും നോർജെയ്ക്കും മാറി നിൽക്കാം, ഉമ്രാൻ മാലിക്ക് ഇന്ത്യൻ അക്തറെന്ന് ആരാധകർ
16 പന്തിൽ ഫിഫ്‌റ്റിയുമായി വെടിക്കെട്ടിന് തുടക്കമിട്ട് ഇഷാൻ കിഷൻ, ഹൈദരാബാദിനെതിരെ മുംബൈയുടെ അഴിഞ്ഞാട്ടം
ഐപിഎല്ലിലെ നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് വെടിക്കെട്ട് തുടക്കം.പ്ലേ ഓഫിലെത്താൻ 171 റൺസിന്റെ കൂറ്റൻ വിജയത്തിന്റെ ആവശ്യമുള്ള മുംബൈ ക്രീസിലെത്തിയ ഉടനെ വെടിക്കെട്ടിന് തുടക്കമിടുകയായിരുന്നു. ഓപ്പണിങായെത്തിയ രോഹിത് ശർമ-ഇഷാന്ത് കിഷൻ സഖ്യം പിരിയുമ്പോൾ 5.3 ഓവറിൽ 80 റൺസാണ് സ്കോർബോർഡിലെത്തിയത്.
കഴിഞ്ഞ മത്സരത്തിൽ അവസാനിപ്പിച്ച ഇടത്ത് നിന്ന് തുടങ്ങിയ ഇഷാൻ കിഷൻ ഹൈദരാബാദ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന കാഴ്ച്ചയാണ് മത്സരത്തിൽ കാണാനായത്.മുഹമ്മദ് നബി എരിഞ്ഞ ആദ്യ ഓവറിലെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് കിഷന്‍ തുടങ്ങിയത്. വെറും 16 പന്തിൽ നിന്ന് അർധസെഞ്ചുറി.
മത്സരത്തിൽ 32 പന്തിൽ നിന്നും 84 റൺസാണ് ഇഷാൻ അറ്റിച്ചെടുത്തത്. ഇതിൽ 11 ബൗണ്ടറികളും 4 സിക്‌സറുകളും ഉൾപ്പെടുന്നു. സ്ട്രൈക്ക്‌റേറ്റ് 262.5. ഒടുവിൽ വിവരം കിട്ടുമ്പോൾ മുംബൈ 12 ഓവറിൽ 3 വിക്കറ്റിന് 148 റൺസ് എന്ന നിലയിലാണ്. കിറോൺ പൊള്ളാർഡ്, സൂര്യകുമാർ യാദവ് എന്നിവരാണ് ക്രീസിൽ.