അനുബന്ധ വാര്ത്തകള്
- സഞ്ജു മധ്യനിരയിൽ സൂര്യയ്ക്ക് പകരം വെയ്ക്കാവുന്ന ഒരേയൊരു താരം, സഞ്ജുവിനോട് ചെയ്യുന്നത് കടുത്ത അപരാധം
- പന്തിന് പിന്നെയും അവസരങ്ങൾ? സഞ്ജുവിന് ഒരു 10 മത്സരങ്ങൾ അടുപ്പിച്ച് നൽകു, എന്നിട്ട് മാറ്റി നിർത്തണോ എന്ന് തീരുമാനിക്കാം
- ടോസ് ന്യൂസിലൻഡിന്, സഞ്ജുവിന് ഇന്നും അവസരമില്ല, ഇന്ത്യൻ ടീമിൽ ഒരു മാറ്റം
- ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദ ഇയർ ചിരഞ്ജീവിയ്ക്ക്
- രോഹിത് ചെയ്യാത്തത് ഹാർദ്ദിക് ചെയ്തു, ബൗളിങ്ങിൽ ഹൂഡയ്ക്ക് അവസരം, ഒപ്പം റെക്കോർഡ് നേട്ടം
വീണ്ടും നിരാശ അവസരങ്ങൾ നശിപ്പിക്കുന്നത് പതിവാക്കി റിഷഭ് പന്ത്
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. 161 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ 9 ഓവറിൽ 75ന് 4 എന്ന നിലയിലാണ്. ഓപ്പണർമാരായ ഇഷാൻ കിഷൻ,റിഷഭ് പന്ത്,സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് ഗ്ലെൻ ഫിലിപ്പിൻ്റെയും ഓപ്പണർ ഡെവോൺ കോൺവെയുടെയും അർധസെഞ്ചുറികളുടെ ബലത്തിലാണ് 160 എന്ന മോശമല്ലാത്ത സ്കോറിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 4 വിക്കറ്റ് വീഴ്ത്തി. സഞ്ജു സാംസണിന് പകരം ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി ഇറങ്ങിയ റിഷഭ് പന്ത് ഇത്തവണയും നിരാശപ്പെടുത്തി. 5 പന്തിൽ നിന്ന് 11 റൺസ് നേടിയാണ് പന്ത് പുറത്തായത്.