അനുബന്ധ വാര്‍ത്തകള്‍
- അർജൻ്റീനയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് മേലെ കരിനിഴൽ, ഏയ്ഞ്ചൽ ഡി മരിയക്ക് പരിക്ക് : ലോകകപ്പ് നഷ്ടമായേക്കും
- കുടുംബത്തോടൊപ്പം സംവിധായകന് സിദ്ദിഖ്, അധികം ആരും കാണാത്ത ചിത്രം
- പത്തുവര്‍ഷം മുമ്പുള്ള ആധാര്‍ കാര്‍ഡുകള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശം
- എം എസ് ധോനി എൻ്റെ ഇഷ്ട ഫിനിഷർ: ഡേവിഡ് മില്ലർ
- എല്ലാം ബിസിസിഐ പദ്ധതികളുടെ ഭാഗം: കഴിഞ്ഞ വർഷം തന്നെ ഫിനിഷർ റോളിൽ തയ്യാറാവാൻ സഞ്ജുവിന് നിർദേശം ലഭിച്ചിരുന്നു
ലോകത്തിലെ ഏറ്റവും മികച്ച കാർ സ്വന്തം ഗാരേജിലുണ്ട്, എന്നിട്ടും.. ഇന്ത്യയെ പരിഹസിച്ച് ബ്രെറ്റ് ലി
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്താത്തതിനെ കുറ്റപ്പെടുത്തി ഓസീസ് മുൻ പേസർ ബ്രെറ്റ് ലീ. ലോകത്തിലെ ഏറ്റവും മികച്ച കാർ കയ്യിലുണ്ടായിരുന്നിട്ടും അത് ഗ്യാരാജിൽ ഇരിക്കുന്ന അവസ്ഥയിലാണെന്ന് ബ്രെറ്റ് ലീ പറഞ്ഞു.
മണിക്കൂറിൽ 150 കി മീ വേഗതയിൽ ഉമ്രാൻ പന്തെറിയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കാർ കയ്യിലുണ്ടായിട്ടും അത് ഗ്യാരേജിൽ ഇടാനാണെങ്കിൽ പിന്നെ ആ കാർ ഉണ്ടായിട്ട് എന്തുകാര്യമെന്നാണ് ലീ ചോദിക്കുന്നത്. ഉമ്രാൻ ചെറുപ്പമാണ്. എന്നിട്ടും 150 കിമീ വേഗത കണ്ടെത്താനാകുന്നു. ഓസീസ് സാഹചര്യത്തിൽ ഉമ്രാനെ ടീമിൽ കൊണ്ടുവരണം. 140 എന്ന വേഗതയിൽ എറിയുന്ന താരവും 150 വേഗത കണ്ടെത്തുന്ന താരവും തമ്മിൽ വ്യത്യാസമുണ്ട്. ബ്രെറ്റ് ലീ പറഞ്ഞു.