അനുബന്ധ വാര്‍ത്തകള്‍
- Naseem Shah: അരങ്ങേറ്റത്തിനു തൊട്ടുമുന്‍പ് കേട്ടത് അമ്മയുടെ മരണം, വീട്ടില്‍ പോകാതെ ക്രിക്കറ്റ് കളിച്ച അന്നത്തെ 16 കാരന്; ഇന്ത്യന്‍ ബാറ്റര്‍മാരെ വെള്ളംകുടിപ്പിച്ച നസീം ഷാ ആരാണ്
- Asia Cup 2022, India vs Pakistan: ഭയപ്പെടുത്തി പാക്ക് ബൗളര്‍മാര്‍, ഉരുക്കുമനുഷ്യനായി ഹാര്‍ദിക്ക്; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
- അരിമ്പൂര്‍ പ്രീമിയര്‍ ലീഗ് കിരീടം റൈഡേഴ്സ് വെളുത്തൂരിന്
- ഇന്ത്യാ-പാക് മത്സരം: പാക് ടീം എത്തുക കറുത്ത ബാഡ്ജ് അണിഞ്ഞ്: കാരണം ഇതാണ്
- Kohli Relevation:സമീപകാലത്ത് ഞാൻ ആക്രമണോത്സുകത കൃത്രിമമായി സൃഷ്ടിക്കുന്നതായി എനിക്ക് ബോധ്യപ്പെട്ടു: വിരാട് കോലി
Hardik Pandya: 'ബൗളര്‍ക്ക് എന്നേക്കാള്‍ സമ്മര്‍ദ്ദമുണ്ടാകുമെന്ന് അറിയാം, അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരുന്നെങ്കില്‍ അതിനനുസരിച്ച് കളിച്ചേനെ'; ഹാര്‍ദിക്ക് പാണ്ഡ്യ
സാഹചര്യം മനസ്സിലാക്കി നിങ്ങളുടെ ആയുധം പുറത്തെടുക്കുകയാണ് ബൗളിങ്ങില്‍ ശ്രദ്ധിക്കേണ്ടത്
അവസാന ഓവറില്‍ 15 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നെങ്കില്‍ അതിനനുസരിച്ച് സ്വയം സജ്ജമാകുമായിരുന്നെന്ന് പാക്കിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ വിജയശില്‍പ്പി ഹാര്‍ദിക്ക് പാണ്ഡ്യ. കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചാണ് താന്‍ കളിച്ചതെന്നും ഹാര്‍ദിക്ക് പറഞ്ഞു.
സാഹചര്യം മനസ്സിലാക്കി നിങ്ങളുടെ ആയുധം പുറത്തെടുക്കുകയാണ് ബൗളിങ്ങില്‍ ശ്രദ്ധിക്കേണ്ടത്. ഷോര്‍ട്, ലെങ്ത് ബോളുകള്‍ എറിയുകയാണ് എന്റെ കരുത്ത്. ഞാന്‍ അത് ചെയ്തു. ഇതുപോലെ ഒരു ചെയ്സിങ്ങില്‍ ഓരോ ഓവറും കൃത്യമായി പ്ലാന്‍ ചെയ്ത് വേണം കളിക്കാന്‍. ഒന്നുകില്‍ പുതിയ ബൗളര്‍, അല്ലെങ്കില്‍ ലെഫ്റ്റ് ആം സ്പിന്നറാണ് അവശേഷിക്കുന്നതെന്ന് അവസാന ഓവറിനു മുന്‍പ് എനിക്ക് മനസ്സിലായി. അവസാന ഓവറില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്, 15 റണ്‍സ് വേണ്ടിയിരുന്നെങ്കില്‍ അതിനനുസരിച്ച് സ്വയം സജ്ജമാകുമായിരുന്നു. അവസാന ഓവര്‍ എറിയാനെത്തുന്ന ബൗളര്‍ക്ക് എന്നേക്കാള്‍ സമ്മര്‍ദ്ദമുണ്ടാകുമെന്ന് അറിയാമായിരുന്നു. എല്ലാ കാര്യങ്ങളെയും ഞാന്‍ വളരെ ലളിതമായി കണ്ടു - ഹാര്‍ദിക്ക് പാണ്ഡ്യ പറഞ്ഞു.