അനുബന്ധ വാര്‍ത്തകള്‍
- ഓസീസിലേത് വലിയ ഗ്രൗണ്ടുകൾ, ഓടിയെടുക്കുന്ന റൺസ് നിർണായകമാകും
- സെലക്ടർമാർക്കുള്ള മുഖമടച്ചുള്ള അടി, 46 പന്തിൽ സെഞ്ചുറി അടിച്ചെടുത്ത് പൃഥ്വി ഷാ
- ഷഹീൻ അഫ്രീദിക്ക് മുന്നിൽ മുട്ടിടിച്ച് നിൽക്കരുത്, ഇന്ത്യൻ താരങ്ങളോട് ഗൗതം ഗംഭീർ
- സൂര്യകുമാറിനേക്കാൾ സമ്മർദ്ദം റിസ്വാനുണ്ട്, സൂര്യയേക്കാൾ മികച്ച കളിക്കാരനും റിസ്വാൻ: സൽമാൻ ബട്ട്
- പന്ത് ടീമിന് ഭാരമാകുമോ? പരിശീലന മത്സരത്തില്‍ സമ്പൂര്‍ണ പരാജയം, ഓസീസ് പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്നു !
വാർണറുടെ ആജീവനാന്ത വിലക്ക് നീക്കാനുള്ള നടപടിയുമായി ഓസീസ്, ലിമിറ്റഡ് ഓവറിൽ നായകനായേക്കും
ഓസ്ട്രേലിയയുടെ ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഡേവിഡ് വാർണറിന് സാധ്യത തെളിയുന്നു. സാൻഡ് പേപ്പർ വിവാദത്തിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വാർണർക്ക് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാനുള്ള നടപടികളിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെയാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്.
2018ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റനായിരിക്കെ വാർണർ അടങ്ങിയ ഓസീസ് താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണ് വാർണറിന് നായകസ്ഥാനത്തേക്ക് ആജീവനാന്തകാലം ഓസീസ് വിലക്കേർപ്പെടുത്തിയത്. ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള വിലക്ക് നീക്കാൻ ആദ്യം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇൻ്റഗ്രിറ്റി കോഡിൽ മാറ്റം വരുത്തേണ്ടതുണ്ട്.
ഇത് പൂർത്തിയാകുന്നതോടെ ഓസീസിനെ നയിക്കാൻ വാർണർക്കുള്ള തടസം ഇല്ലാതെയാകും.