സംസ്ഥാനങ്ങൾ ഇതുവരെ പാഴാക്കികളഞ്ഞത് 44 ലക്ഷം ഡോസ് വാക്‌സിൻ,മുന്നിൽ തമിഴ്‌നാട്, കേരളത്തിൽ സീറോ വെയ്‌സ്റ്റേജ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ഏപ്രില്‍ 2021 (21:21 IST)
രാജ്യം രണ്ടാം കൊവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ വൈറസിനെതിരായ പ്രതിരോധ വാക്‌സിൻ പാഴാക്കിയതായി വിവരാവകാശ രേഖ. കടുത്ത വാക്‌സിൻ ക്ഷാമം അനുഭവിക്കുന്ന രാജ്യത്ത് ഇതുവരെ 44 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ പാഴായത്. തമിഴ് നാടാണ് ഏറ്റവുമധികം വാക്‌സിൻ പാഴാക്കിയ സംസ്ഥാനം.

ഒരു വാക്‌സിൻ വയലിൽ 10 ഡോസ് ആണുള്ളത്. ഇത് തുറന്ന് കഴിഞ്ഞാൽ 4 മണിക്കൂറിനുള്ളിൽ 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാൽ ഉപയോഗശൂന്യമാകും. ഇത്തരത്തിലാണ് വാക്‌സിൻ നാശമാകുന്നത്. ഏപ്രിൽ 11 വരെയുള്ള കണക്കുകൾ പ്രകാരം ആകെ പാഴാക്കിയ വാക്‌സിന്റെ 12.10 ശതമാനവും തമിഴ്‌നാടാണ്. ഹരിയാന 9.74 ശതമാനവും,പഞ്ചാബ് 8.12%,മണിപ്പൂർ7.8%,തെലങ്കാന 7.55% വാക്‌സിനും പാഴാക്കി.

അതേസമയം കേരളം,പശ്ചിമ ബം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :