അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ, ബുധനാഴ്ച്ച മുതൽ ഷോപ്പിങ് മാളുകൾ തുറക്കാം
- സംസ്ഥാനത്ത് ഇന്ന് 20,367 പേർക്ക് കൊവിഡ്, 139 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35
- സ്വർണവില കുത്തനെ ഇടിഞ്ഞു
- കൊവിഡ് പരിശോധനയുടെ പേരില്‍ കൊള്ള: തിരുവനന്തപുരം വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 3200 രൂപ!
- ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അനുമതി
സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതൽ വാക്‌സിനേഷൻ യജ്ഞം, സ്വകാര്യമേഖലയ്‌ക്ക് 20 ലക്ഷം ഡോസ് വാക്‌സിൻ
സംസ്ഥാനത്ത് ഈ മാസം 9 മുതൽ 31 വരെ വാക്‌സിനേഷൻ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി വാക്‌സിനേഷൻ വർധിപ്പിക്കും. അവസാന വർഷ യുജി,പിജി വിദ്യാർത്ഥികൾക്കും എൽപി,യുപി സ്കൂൾ അധ്യാപകർക്കും വാക്‌സിനേഷൻ പൂർത്തികരിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനെ തുടർന്ന് സ്വകാര്യമേഖലയ്ക്ക് കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനമായി. ഇതിനായി സംസ്ഥാന സർക്കാർ 20 ലക്ഷം ഡോസ് വാക്‌സിനുകൾ നൽകി സ്വകാര്യ ആശുപത്രികൾക്ക് അതേനിരക്കിൽ നൽകും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്‌സിൻ വിതരണം ചെയ്യാൻ കഴിയും എന്നത് കണക്കാക്കിയായിരിക്കും വിതരണമുണ്ടാവുക.
വാണിജ്യ സ്ഥാപനങ്ങൾക്കും പൊതു സംഘടനകൾക്കും പ്രദേശത്തെ ആശുപത്രികളുമായി സഹകരിച്ച് വാക്‌സിനേഷൻ നടത്താവുന്നതാണ്.ഇതിനുള്ള സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കിനൽകണം. മുതിർന്ന പൗരന്മാർക്കുള്ള വാക്‌സിനേഷൻ ഓഗസ്റ്റ് 15നുള്ളീൽ കൊടുത്തു തീർക്കും. 60 വയസ് കഴിഞ്ഞവർക്കുള്ള ആദ്യഡോസാണ് പൂർത്തിയാക്കുക. കിടപ്പുരോഗികൾക്ക് വീട്ടിലെത്തിയാണ് വാക്‌സിൻ നൽകുക.
അടുത്ത ലേഖനം