ബജറ്റ് 2016: പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

ബജറ്റ് 2016

Live Budget Malayalam, Budget News Malayalam, Live Budget 2016 In Malayalam, Budget News In Malayalam, Live Budget 2016, Budget News 2016, #Budget2016, Budget Expectations, Budget News & highlights, Budget Highlights 2016-17, Finance budget, Budget 2016-17, Union Budget 2016-17, Arun Jaitley budget, Arun Jaitley budget speech, Union budget 2016-17 highlights, Union budget 2016-17 live, Budget In Malayalam, Income tax slab 2016-17, FDI changes in India, Coverage on Union Budget 2016-17, Arun Jaitely Budget, Budget on 29th February 2016, News coverage on Union Budget 2016-17, ബജറ്റ്, ബജറ്റ് 2016, ബഡ്ജറ്റ്, ബഡ്ജറ്റ് 2016, അരുണ്‍ ജെയ്റ്റ്‌ലി, ബജറ്റ് വാര്‍ത്ത, ബഡ്ജറ്റ് വാര്‍ത്ത, ബജറ്റ് അവലോകനം, ബജറ്റ് പ്രതീക്ഷ
ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 29 ഫെബ്രുവരി 2016 (13:54 IST)
കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണത്തില്‍ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒമ്പത് മേഖലകള്‍ക്ക് മുന്‍‌തൂക്കം.

*10 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തും.

* വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് എക്സൈസ് നികുതി കൂട്ടി. ആഭരണങ്ങള്‍ക്കും സിഗരറ്റിനും വില കൂടും.

* ചെറുകിട വീടുകളുടെ നിര്‍മ്മാണത്തിന് നികുതിയിളവ് നല്‍കും.

* ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് വിലകൂടും.

* ഒമ്പത് മേഖലകളില്‍ നികുതി പരിഷ്കാരം കൊണ്ടുവരും. വീട്ടുവാടകയുടെ നികുതിയിളവ് 60000 രൂപയാക്കി.

* 5 കോടിയില്‍ താഴെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയിളവ്.

* ആദായനികുതിയ പരിധിയില്‍ മാറ്റമില്ല.

* എ ടി എം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ പദ്ധതി കൊണ്ടുവരും.

*ബാങ്കുകള്‍ പൊളിഞ്ഞാല്‍ നേരിടാന്‍ പദ്ധതി. കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ പദ്ധതി. പൊതുമേഖലാ ബാങ്കുകള്‍ക്ക് 25000 കോടി.

* 50000 കിമീ സംസ്ഥാനപാത ദേശീയപാതയായി ഉയര്‍ത്തും.

* ആണവ വൈദ്യുത ഉത്പാദനത്തിന് 3000 കോടി.

* ചില ഡയാലിസിസ് ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ ഒഴിവാക്കി.

* ഗ്രാമീണ മേഖലയില്‍ 2018 മേയ് ഒന്നിന് സമ്പൂര്‍ണ വൈദ്യുതീകരണം.

* മോട്ടോര്‍ വെഹിക്കിള്‍ ആക്‍ടില്‍ ഭേദഗതി.

* 10000 കിമീ കൂടി ദേശീയപാത വികസിപ്പിക്കും.

* ചെറുകിട കച്ചവടക്കാര്‍ക്ക് പ്രത്യേക നിയമം.

* തൊഴിലുറപ്പ് പദ്ധതിക്കായി 38500 കോടി.

* ഗ്രാമീണ സ്ത്രീകള്‍ക്ക് എല്‍ പി ജി എത്തിക്കാന്‍ 2000 കോടി രൂപ.

* 160 വിമാനത്താവളങ്ങള്‍ നവീകരിക്കും.

* പ്രധാനമന്ത്രി കൌശല്‍ വികാസ് യോജന മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കും.

* റിസര്‍വ് ബാങ്ക് ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

* ദേശീയപാത വികസനത്തിന് 55000 കോടി രൂപ.

*ഒന്നരക്കോടി കുടുംബങ്ങള്‍ക്ക് പാചകവാതകം നല്‍കാന്‍ പ്രത്യേക പദ്ധതി.

* ലോകനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളാണ് ലക്‍ഷ്യം. വളം സബ്സിഡി ആധാര്‍ വഴിയാക്കും.

* ഗ്രാമപഞ്ചായത്തുകള്‍ക്ക് 2.8 ലക്ഷം കോടി രൂപ.

* എസ് സി, എസ് റ്റി ഹബ്ബ് സ്ഥാപിക്കും.

* ഒരുകോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തിന് പ്രത്യേക പദ്ധതി.

* റോഡ് - ഹൈവേ വികസനത്തിന് 97000 കോടി രൂപ അനുവദിച്ചു. ഗ്രാമീണ മേഖലയില്‍ റോഡ് വികസനത്തിനായി 9000 കോടി രൂപ.

* എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍.

* ഉന്നത വിദ്യാഭ്യാസത്തിന് 1000 കോടി.

* സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതി.

* 60 വയസ് കഴിഞ്ഞ പൌരന്‍‌മാര്‍ക്കായി ആരോഗ്യ സുരക്ഷാ പദ്ധതി.

* ഗ്രാമവികസനത്തിന് ഓരോ പഞ്ചായത്തിനും 80 ലക്ഷം രൂപ വീതം.

* കര്‍ഷകര്‍ക്ക് കടാശ്വാസമായി 15000 കോടി. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും.

* ബി പി എല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക സബ്സിഡിക്ക് പ്രത്യേക പദ്ധതി.

* ഡിജിറ്റല്‍ സാക്ഷരതയില്‍ ആറുകോടി പേരെ കൂടി ഉള്‍പ്പെടുത്തും.

* സ്വച്ഛ് ഭാരതിന് 9000 കോടി.

* എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍‌ഷുറന്‍സ് പരിരക്ഷ.

* 3000 ജനറിക് മരുന്നുകേന്ദ്രങ്ങള്‍ സ്ഥാപിക്കും.

* 2018ഓടെ എല്ലാ ഗ്രാമീണ വീടുകളിലും വൈദ്യുതി.

* 62 പുതിയ നവോദയ വിദ്യാലയങ്ങള്‍.

* പട്ടികജാതി - പട്ടികവര്‍ഗ സ്ത്രീകള്‍ക്കായി സ്റ്റാന്‍ഡപ് ഇന്ത്യാ പദ്ധതി.

* വൈദ്യുതീകരണത്തിന് 2500 കോടി രൂപ അനുവദിച്ചു.

* ആധാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ആധാറിന് നിയമപരിരക്ഷ ഉറപ്പുവരുത്തും.

* ഇ പി എഫ് പദ്ധതിക്കായി ആയിരം കോടി രൂപ നീക്കിവയ്ക്കും.

* നൈപുണ്യ വികസനത്തിന് 1700 കോടി രൂപ.

* കര്‍ഷകര്‍ക്ക് 9 ലക്ഷം കോടി രൂപ വായ്പ നല്‍കും. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ - പ്ലാറ്റ്ഫോം. ഇതിനായി 20000 കോടി രൂപ അനുവദിച്ചു. കാര്‍ഷിക മേഖലയുടെ വികസനത്തിനായി 35984 കോടി രൂപ. കാര്‍ഷിക ജലസേചന പദ്ധതികള്‍ക്കായി 8500 കോടി. കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്. നബാര്‍ഡിന് 20000 കോടി രൂപ.

* ഗ്രാമീണമേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തും. കാര്‍ഷിക ക്ഷേമമാണ് ലക്‍ഷ്യം. കൃഷിയിലും കൂടുതല്‍ നിക്ഷേപം ഉണ്ടാകും. അംബേദ്കര്‍ ജയന്തിക്ക് പദ്ധതികള്‍ നിലവില്‍ വരും.

* പ്രൊഫഷണലുകളും മുന്‍‌കൂര്‍ നികുതി പരിധിയില്‍.

* ബീഡി ഒഴികെയുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെ അധിക എക്സൈസ് ഡ്യൂട്ടി. അന്ധര്‍ ഉപയോഗിക്കുന്ന ബ്രെയ്‌ലി പേപ്പറിന് നികുതി ഒഴിവാക്കി. ആദ്യം മൂന്നുവര്‍ഷം സ്റ്റാര്‍ട്ടപ്പുകള്‍ നികുതി നല്‍കേണ്ടതില്ല.

* പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് പരിസ്ഥിതി സെസ്.

* ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് 40 ശതമാനം നികുതിയിളവ്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന മുദ്രാബാങ്കിലൂടെ 180000 കോടി രൂപ വായ്പ നല്‍കും.

* തപാല്‍ ഓഫീസുകളില്‍ എ ടി എം - മൈക്രോ എ ടി എം വ്യാപകമാക്കും.

* നിര്‍മയ ജനറല്‍ ഇന്‍ഷുറന്‍സ് സേവനനികുതി ഒഴിവാക്കി.

* അഞ്ചുലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക ശമ്പളമില്ലാത്തവര്‍ക്ക് 87(എ) പ്രകാരമുള്ള നികുതിയിളവ് 5000 രൂപയാക്കി.

* മൂന്നുവര്‍ഷത്തിനകം അഞ്ചുലക്ഷം ഏക്കറില്‍ ജൈവകൃഷി നടപ്പാക്കും.

* ഭക്‍ഷ്യ സംസ്കരണ മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം. നഗരമാലിന്യം വളമാക്കുന്ന പദ്ധതിക്ക് മുന്‍‌തൂക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :