കമലാദേവി - സ്ത്രീശക്തിയുടെ കാന്തി

കെ.എസ്‌.അമ്പിളി

WEBDUNIA|
മഹത്തായ ജീവിത

1903 ഏപ്രില്‍ മൂന്നിന് മംഗലാപുരത്തെ ഒരു സാരസ്വത ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. കുടുംബ സുഹൃത്തുക്കളായിരുന്നു ഗോഖലേ, റാനഡേ, ആനിബസന്‍റ് എന്നിവരുമായുള്ള അടുപ്പത്തില്‍ നിന്നും കിട്ടിയ തീപ്പൊട്ടുകളായിരുന്നു കമലയെ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്നണി പോരാളിയാക്കിയത്.

മാര്‍ഗരറ്റ് കസിന്‍സുമായി പരിചയപ്പെട്ടതിന് ശേഷമാണ് കമല സജീവ രാഷ്ട്രീയത്തില്‍ എത്തുന്നത്. 1926 ല്‍ മദ്രാസ് സംസ്ഥാന പ്രൊവിന്‍ഷ്യല്‍ നിയമസഭയില്‍ മത്സരിച്ച് ജയിച്ച അവര്‍ നിയമസഭയില്‍ സീറ്റ് നേടുന്ന അദ്യത്തെ വനിതയായി.

എല്ലാ സാമൂഹ്യനിയമങ്ങളെയും അതിലംഘിച്ച് തിളങ്ങുന്നൊരു ജീവിതമാണ് അവര്‍ നയിച്ചത്. അക്കാലത്ത് കുലീന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് വിലക്കിയിരുന്ന കാര്യങ്ങളായിരുന്നു പൊതുപ്രവര്‍ത്തനമായി അവര്‍ ചെയ്തത്.

ദേശീയ വനിതാ സമ്മേളനം വര്‍ഷങ്ങളോളം കമലയുടെ നേതൃത്വത്തില്‍ നടന്നു. സ്ത്രീകള്‍ക്കെതിരായ ലിംഗ വിവേചനത്തിനും ശൈശവ വിവാഹത്തിനും എതിരെയായിരുന്നു അവരുടെ പടയൊരുക്കം.

1936 ല്‍ കമലാദേവി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്‍റായി. ജയപ്രകാശ് നാരായണ്‍, റാം മനോഹര്‍ ലോഹ്യ, മിനു മസാനി എന്നിവരായിരുന്നു പാര്‍ട്ടിയിലെ പ്രധാന നേതാക്കല്‍.

1945 ല്‍ കമലാദേവി ചതോപാദ്ധ്യായ സരോജിനി നായിഡുവുമായി ചേര്‍ന്നായിരുന്നു സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. വിഭജനത്തിന് ശേഷം മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ ശ്രദ്ധ മാറ്റി. സഹകരണാടിസ്ഥാനത്തിലുള്ള അഭയാര്‍ത്ഥി സംരക്ഷണ ക്യാമ്പുകള്‍ അവര്‍ സംഘടിപ്പിച്ചു

കമലാദേവി പതിനഞ്ചാം വയസ്സില്‍ വിധവയായി. പിന്നീടവര്‍ ഹരീന്ദ്രനാഥ് ചതോപാദ്ധ്യായയെ വിവാഹം ചെയ്തു. ഹരീന്ദ്രനാഥിന്‍റെ മദ്യപാനവും വഴിവിട്ട ബന്ധങ്ങളും കമലാദേവിയുടെ കുടുംബ ജീവിതത്തെ ബാധിച്ചു. വിവാഹ മോചനം നേടിയ അവര്‍ മകന്‍ രാമ വളരുന്നത് ദൂരെനിന്നും നോക്കിക്കണ്ടു. വാര്‍ദ്ധക്യത്തില്‍ അവര്‍ തനിച്ചായിരുന്നു.

ഹരീന്ദ്രനാഥുമായുള്ള വിവാഹ മോചനത്തിന് ശേഷം ഗാന്ധിജിയില്‍ നിന്നും സരോജിനി നായിഡുവില്‍ നിന്നും കമലാദേവിക്ക് എതിര്‍പ്പ് നേരിടേണ്ടിവന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ സരോജിനി നയിഡു കത്തെഴുതി. ഗാന്ധിജി അതനുസരിക്കുകയും ചെയ്തു. അക്കാലത്ത് വിവാഹ മോചനം എന്തോ ഒരു ക്രൂര കൃത്യമായാണ് കരുതിയിരുന്നത്.

രണ്ട് നിശ്ശബ്ദ ചിത്രങ്ങളില്‍ കമലാ ദേവി അഭിനയിച്ചു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നാടകാവതരണത്തിനായി ഭര്‍ത്താവിനോടൊപ്പം നാട് ചുറ്റി. ഡല്‍ഹിയില്‍ കലാ രൂപങ്ങളുടെ സംരക്ഷണത്തിനായി തിയേറ്റര്‍ ക്രാഫ്റ്റ് മ്യൂസിയം അവര്‍ സ്ഥാപിച്ചു. അവിടെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയും സംഗീത നാടക അക്കാഡമിയും സ്ഥാപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :