വഞ്ചിച്ചത് ഭാര്യ, അവൾ 4 വട്ടം വിവാഹം കഴിച്ചു; സുനിതയെ സ്കൂൾ കാലം മുതൽ ഇഷ്ടമായിരുന്നുവെന്ന് പ്രേം കുമാർ

ഗോൾഡ ഡിസൂസ| Last Modified ചൊവ്വ, 10 ഡിസം‌ബര്‍ 2019 (16:12 IST)
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നല്‍കി കടക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും കമുകിയെയും പൊലീസ് പിടികൂടി. ദൃശ്യം മോഡലിൽ ഭാര്യ വിദ്യയുടെ മൊബൈൽ ട്രെയിനിൽ ഉപേക്ഷിച്ച ശേഷമായിരുന്നു പ്രതിയായ പൊലീസിൽ പരാതി നൽകിയത്.

പ്രേം കുമാറും കാമുകി ബേബിയും ചേർന്നാണ് വിദ്യയെ കൊലപ്പെടുത്തിയത്. അമിതമായി മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം കഴുത്തില്‍ കയറിട്ട് മുറുക്കി വിദ്യയെ കൊലപ്പെടുത്തി മൃതദേഹം തിരുനല്‍‌വേലിയില്‍ ഉപേക്ഷിച്ചു. തിരികെയെത്തിയ ശേഷം ഭാര്യയെ കാണാനില്ല എന്ന് കാട്ടി പ്രേംകുമാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിദ്യയെ കാണാനില്ലെന്ന് കട്ടി മുന്‍പ് പല തവണ പരാതി നല്‍കിയിരുന്നതിനാല്‍ പിടിക്കപ്പെടില്ല എന്നായിരുന്നു പ്രതിയുടെ വിശ്വാസം.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി വിദ്യയുടെ ഫോണ്‍ നേത്രാവതി എക്സ്പ്രെസിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചു. ലൊക്കേഷന്‍ തിരഞ്ഞുള്ള അന്വേഷണം വഴിതെറ്റിക്കാനായിരുന്നു ഇത്. എന്നാല്‍ പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ പ്രേംകുമാറിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തി.

കാമുകിയായ സുനിത സുകൂളില്‍ പ്രേംകുമാറിന്റെ സഹപാഠിയായിരുന്നു. സ്കൂൾകാലഘട്ടം മുതൽക്കേ ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂളില്‍ നടത്തിയ ഗെറ്റ്‌ടുഗെതെറിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതും ബന്ധം ആരംഭിക്കുന്നതും. എന്നാൽ, വഞ്ചിച്ചത് ഭാര്യ വിദ്യയാണെന്നാണ് പ്രേം കുമാറിന്റെ വാദം. മുൻപ് 4 വട്ടം വിവാഹം കഴിച്ചിട്ടുണ്ടെന്നും ഒരു വട്ടമാണെന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും പ്രതി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :