‘അമ്മയെ വെച്ച് പണമുണ്ടാക്കുകയാണ് അവർ, കൂടെ വരാത്തത് അമ്മയാണ്’; എന്നെ കുറ്റപ്പെടുത്തുന്നത് എന്തിന്? - റാണു മൊണ്ഡാലിന്റെ മകള്‍

Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (17:16 IST)
റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലെ വാനമ്പാടി രാണു മൊണ്ഡാലിന്റെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. സിനിമയില്‍ നിന്ന് നിരവധി അവസരങ്ങൾ ലഭിച്ചതോടെ പത്ത് വർഷം മുന്നേ ഉപേക്ഷിച്ച് പോയ മകൾ തിരിച്ചെത്തിയിരുന്നു. എന്നാൽ, ഇതോടെ മകള്‍ എലിസബത്ത് സതി റോയ്ക്ക് നിരവധി വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്.

എന്നാൽ, താൻ അമ്മയെ ഉപേക്ഷിച്ചതല്ലെന്നും തന്റെ ജീവിതവും ദുരിതത്തിലാണെന്നും സതി പറയുന്നു. ‘ഞാന്‍ കഴിയുമ്പോഴെല്ലാം അമ്മയ്ക്കുവേണ്ടി അമ്മാവന്റെ അക്കൗണ്ടിലേയ്ക്ക് 500 രൂപ അയച്ചു കൊടുക്കാറുണ്ട്. ഞാന്‍ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ്. ഒരു ചെറിയ കട നടത്തിയാണ് ജീവിതം കഴിക്കുന്നത്. ഒരു മകനുണ്ട്. കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്നിട്ടും ഞാന്‍ അമ്മയെ നോക്കാറുണ്ട്.‘

‘അമ്മയെ കൂടെ കൂട്ടാന്‍ ശ്രമിച്ചതാണ്. പക്ഷേ, അമ്മ സമ്മതിച്ചില്ല. ഇതൊന്നും അറിയാതെയാണ് ആളുകള്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തുന്നത്. ഇപ്പോള്‍ അമ്മയെ പരിചരിക്കുന്ന അമ്ര ശോഭൈ ഷൊയ്താന്‍ ക്ലബിലെ ഭാരവാഹികള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അമ്മയെ സന്ദര്‍ശിക്കാനൊന്നും അവര്‍ അനുവദിക്കുന്നില്ല. അമ്മയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ എന്റെ കാല്‍ തല്ലിയൊടിക്കുമെന്നാണ് അവരുടെ ഭീഷണി. അവര്‍ അമ്മയെ വെച്ച് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അമ്മയ്ക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ ഇപ്പോള്‍ ഒന്നും ചെയ്യാത്തത്.’ സതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :