അനുബന്ധ വാര്‍ത്തകള്‍
- സി പി എമ്മിൽ എസ്ഡിപിഐയുടെ നുഴഞ്ഞുകയറ്റം, ശ്രദ്ധയിൽപ്പെട്ടത് കത്വവ പീഡനത്തോടെ: കോടിയേരി ബാലകൃഷ്ണന്
- അഭിമന്യുവിനെ കൊന്നത് ചുവരെഴുത്ത് തടസപ്പെടുത്തിയതിന്: മുഹമ്മദിന്റെ കുറ്റസമ്മതം
- അഭിമന്യുവിന്റെ കൊലപാതകം; മുഖ്യപ്രതി മുഹമ്മദ് പിടിയിൽ, കസ്റ്റഡിയിലെടുത്തത് കർണാടക അതിർത്തിയിൽ നിന്നും
- അഭിമന്യുവിന്റെ കൊലപാതകം; ഒന്നാം പ്രതി മുഹമ്മദ് പിടിയിൽ
- അഭിമന്യു വധത്തില്‍ കൈവെട്ട് കേസിലെ പ്രതിക്ക് പങ്കെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
അഭിമന്യുവിന്റെ കൊലപാതകം: കുത്തിയ സംഘത്തിൽ പതിനഞ്ചോളം പേർ, പ്രതികൾ മുപ്പതിലേറെ
അഭിമന്യുവിന്റെ കൊലപാതകം: പ്രതികൾ മുപ്പതിലേറെ, നേരിട്ടു പങ്കുള്ളവർ പതിനഞ്ചോളം പേർ
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ മുപ്പതിലേറെ പ്രതികൾ ഉണ്ടെന്ന് അന്വേഷണസംഘം. കുത്തിയ സംഘത്തിൽ പതിനഞ്ചോളം പേരും ബാക്കി വരുന്നവർ അവർക്ക് സഹായം ചെയ്‌തവരുമാണ്.
എന്നാൽ, ഇതുവരെയായി പന്ത്രണ്ട് പ്രതികളുടെ അറസ്‌റ്റ് മാത്രമാണ് നടന്നത്. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിലെ മുഖ്യപ്രതിയായ മുഹമ്മദിനെ കർണാടകാ അതിർത്തിയിൽ നിന്നും പിടികൂടിയത്. ഇത് കേസിൽ കൂടുതൽ വഴിത്തിരിവ് ഉണ്ടാക്കും.
കേസിൽ പ്രതികളെ രക്ഷപെടാന്‍ സഹായിച്ച തലശേരി സ്വദേശി ഷാജഹാനും ഇന്നലെ പിടിയിലായി. കൊലപാതകത്തിലോ ആസൂത്രണത്തിലോ നേരിട്ടു പങ്കെടുത്തവരില്‍ ആരെയും പിടികൂടാന്‍ കഴിയാതെയിരുന്ന പൊലീസിന് തല്‍ക്കാലം ആശ്വസിക്കാവുന്ന അറസ്റ്റായിരുന്നു ഇത്.