പച്ചക്കുതിര

താലു സി. തമ്പി

P.S. AbhayanWD
കൗമാരത്തിലെപ്പോഴാണ് അവളോടുള്ള സ്നേഹം അവന്‍റെ മനസില്‍ പൊട്ടിമുളച്ചത്. അവന്‍റെ സ്നേഹം സത്യസന്ധമായിരുന്നു. അവളുടെ സ്നേഹത്തെ കുറിച്ചും ആര്‍ക്കും മറുത്തൊന്നും പറയാനില്ലായിരുന്നു. എന്നാലും അവന് അക്കാര്യത്തില്‍ ലേശം സംശയമുണ്ടായിരുന്നു.

വിവാഹ പ്രായമെത്തിയപ്പോള്‍ രണ്ടാള്‍ക്കും രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുണ്ടായി. ഇപ്പോള്‍ അവനു വയസ് 29; അവള്‍ക്ക് 26. തമിഴ്നാട്ടിലെവിടെയോ ഒരു സിമന്‍റ് ഫാക്ടറിയില്‍ മാനേജരായി കുറേക്കാലം ജോലി ചെയ്തതിന്‍റെ ഗുണം അവന്‍റെ തലയിലുണ്ടായി. മുടിയൊക്കെ കൊഴിഞ്ഞ് ആളാകെ മാറി. അടുത്ത ലോകകപ്പ് ഫുട്ബോള്‍ കലാശക്കളി വേണമെങ്കില്‍ ഈ സ്റ്റേഡിയത്തില്‍ നടത്താം എന്ന രീതിയിലായി കാര്യങ്ങള്‍. അവളാകെ തുടുത്ത് കൂടുതല്‍ സുന്ദരി ആവുകയും ചെയ്തു.

ആരോ പറഞ്ഞ് അവന്‍ ഹൃദയഭേദകമായ ആ വാര്‍ത്ത അറിഞ്ഞു. ആ അനാഘ്രാതകുസുമത്തെ കൊള്ളാവുന്ന ആരുടെയെങ്കിലും കൈയില്‍ പിടിച്ചേല്‍ പ്പിക്കാന്‍ മാതാപിതാക്കള്‍ തിരക്കു കൂട്ടൂന്നു. ഒടുവില്‍ നാട്ടുകാരനായ ബ്രോക്കറെ ചാക്കിട്ട് അവളുടെ വീട്ടുകാരെ ഒന്നു കാണാന്‍ അവന്‍ വഴിയൊരുക്കി. ചെറുക്കന്‍റെ ഗുണഗണങ്ങള്‍ ബ്രോക്കര്‍ അവളുടെ വീട്ടിലെത്തി നിരത്തി. കൊള്ളാവുന്ന ഫാമിലി. കുറ്റം പറയാനില്ല. രണ്ട് വീടുകള്‍ തമ്മിലാവട്ടെ കാര്യമായ ദൂരവുമില്ല. മോള്‍ക്കും സമ്മതം. പണ്ട് സ്കൂളില്‍ പഠിക്കുന്പോള്‍ സൈക്കിളില്‍ പിന്നാലെയെത്തി മണിയടിച്ച അതേ കുറുമ്പുകാരന്‍. കപ്പലണ്ടിയും കോലുമഷിയുമൊക്കെ അവളുടെ ഓര്‍മകളിലൂടെ കടന്നു പോയി.

ഞായറാഴ്ചയെത്തി. അവളുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ചെറുക്കനുമായി ബ്രോക്കര്‍ സമയത്തു തന്നെ എത്തി. പെണ്ണുകാണാന്‍ ആദ്യമായി പോവുതിന്‍റെ ഒരു ചങ്കിടിപ്പ് ചെറുക്കനുണ്ട്. പണ്ട് സ്കൂളില്‍ പഠിച്ചപ്പോള്‍ പിന്നാലെ നടതോ പ്രണയപൂര്‍വം ചിരിച്ചതോ ഒന്നും ഇപ്പോള്‍ അവളുടെ മനസില്‍ ഇല്ലെങ്കില്‍...അവന് ആകെയൊരു പരവേശം തോന്നി. ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്താ കാര്യം. വരുന്നത് പോലെ വരട്ടെ. ധൈര്യം മുഖത്തു വരുത്തി ബ്രോക്കറെ മുന്നില്‍ നിര്‍ത്താന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :